Kerala

കൊവിഡ് പ്രതിരോധം:ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇതിന് ബദലായി സംസ്ഥാനം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു

കൊവിഡ് പ്രതിരോധം:ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: ഒരു കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വാക്‌സിന്‍ വിതരണ നയത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാാര്യം അറിയിച്ചത്.ഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇതിന് ബദലായി സംസ്ഥാനം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി നല്‍കിയ ഓര്‍ഡര്‍ റദ്ദു ചെയ്തുവെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്.ഇത്രയധികം വാക്‌സിന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഒന്നിച്ച് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന്റെയും ഉന്നതതല സമിതിയുടെയും അനുമതി വേണമെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. കേസില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്.മതിയായ അളവിലുള്ള മെഡിസില്‍ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു പ്രത്യേകം വിശദീകരണം ഫയല്‍ ചെയ്യാമെന്നു കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തിനു ആവശ്യമായ വാക്സിന്റെ അളവു ലഭ്യമാക്കുന്നതിനു സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു വിശദീകരണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പോളിസിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്യാമെന്നു കേന്ദ്ര സര്‍ക്കാരിനുവേണ്ടി അസി. സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു. ഹരജി ഈ മാസം 10 നു വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it