Kerala

എറണാകുളത്ത് മാലിന്യനീക്കം പുനരാരംഭിച്ചു; പത്ത് ലോറികള്‍ക്ക് പാസ്

തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത കേരളം മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്

എറണാകുളത്ത് മാലിന്യനീക്കം പുനരാരംഭിച്ചു; പത്ത് ലോറികള്‍ക്ക് പാസ്
X

കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ശേഖരിച്ചിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി.ലോക്ക് ഡൗണിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന മാലിന്യങ്ങളാണ് നീക്കം ചെയ്ത് തുടങ്ങിയത്. തരംതിരിച്ചതും അല്ലാത്തതുമായ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത കേരളം മിഷന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്.ചോറ്റാനിക്കര പഞ്ചായത്തില്‍ നിന്നും നാല് ലോഡ് അജൈവ മാലിന്യങ്ങളാണ് ശാസ്ത്രീയ സംസ്‌കരണത്തിനായി ആദ്യഘട്ടത്തില്‍ ക്ലീന്‍ കേരള കമ്പനി ഏര്‍പ്പെടുത്തിയ ലോറികളില്‍ മാറ്റിയത്.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ,ഹരിത കര്‍മ്മസേന വീടുകളില്‍ നിന്നും ശേഖരിച്ചവയാണിത്. ലോക്ക് ഡൗണിനെ തുടര്‍ന്നു കഴിഞ്ഞ ഒരു മാസം ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ തരം തിരിക്കുവാനോ ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറുന്നതിനോ സാധികാത്ത നിലയിലായിരുന്നു .ചോറ്റാനിക്കരയില്‍ മാത്രം വീടുകളില്‍ നിന്നും ശേഖരിച്ച 40 ടണ്ണോളം പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട് .ശുചിത്വ മിഷന്‍ തയ്യാറാക്കിയ പട്ടിക പ്രകാരം ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളുടെ സെന്ററുകള്‍ നിലവില്‍ നിറഞ്ഞിട്ടുണ്ട് .

വാഹന നിയന്ത്രണമുള്ളതിനാല്‍ ജില്ലാ കലക്ടര്‍ ഇതിനായി മാത്രം പത്തു ലോറികള്‍ക്ക് പ്രത്യേക പാസ് നല്‍കി .ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ നിന്നും പുറപ്പെട്ട ലോറികളുടെ ഫ്‌ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകന്‍ നിര്‍വഹിച്ചു.ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ ,വൈസ് പ്രസിഡന്റ് റിസ് പുത്തന്‍ വീടന്‍ ,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ശേഖരണ കേന്ദ്രങ്ങളില്‍ നിറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുമെന്ന് ക്ലീന്‍ കേരളാ കമ്പനി അസിസ്റ്റന്റ് മാനേജര്‍ ശ്രീലാല്‍ അറിയിച്ചു.

Next Story

RELATED STORIES

Share it