Kerala

കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജിലും പ്ലാസ്മ ചികില്‍സ

മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ്തെറാപ്പിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ രോഗം ഭേദമായ അഞ്ചു പേരില്‍ നിന്നും രക്തദാനത്തിലൂടെ പ്ലാസ്മ സ്വീകരിച്ചിട്ടുണ്ട്. ചികില്‍സയ്ക്ക് ഉടനെ തുടക്കം കുറിക്കും. ഗുരുതരനിലയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുകയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ്: എറണാകുളം മെഡിക്കല്‍ കോളജിലും പ്ലാസ്മ ചികില്‍സ
X

കൊവിഡ്: പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള കൊവിഡ്ചികില്‍സയ്ക്ക്എറണാകുളം മെഡിക്കല്‍ കോളജിലും തുടക്കം. മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ്തെറാപ്പിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ രോഗം ഭേദമായ അഞ്ചു പേരില്‍ നിന്നും രക്തദാനത്തിലൂടെ പ്ലാസ്മ സ്വീകരിച്ചിട്ടുണ്ട്. ചികില്‍സയ്ക്ക് ഉടനെ തുടക്കം കുറിക്കും. ഗുരുതരനിലയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുകയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.രോഗം ഭേദമായവരുടെ ശരീരത്തിലുള്ള ആന്റിബോഡികളടങ്ങിയ പ്ലാസ്മ സജീവ രോഗാവസ്ഥയിലുള്ള രോഗിക്ക് ദാനം ചെയ്യുകയാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്.

ഗുരുതരമായ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.കൊവിഡ്വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന് ആന്റിറിട്രോവൈറല്‍ മരുന്നുകളായറിറ്റൊനാവിര്‍(Ritonavir),ലൊപിനാവിര്‍( lopinavir)നല്‍കിയുള്ള ചികില്‍സയും എറണാകുളം മെഡിക്കല്‍ കോളജ് അവലംബിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന 83 വയസുകാരിക്ക്ഐഎല്‍-6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് നല്‍കിയുള്ള ചികില്‍സയും മെഡിക്കല്‍ കോളജില്‍ നടത്തി. ഈ രണ്ടു രീതികളും രോഗമുക്തി വേഗത്തിലാക്കുന്നതില്‍ ഫലപ്രദമായിരുന്നെന്നാണ് മെഡിക്കല്‍ കോളജിലെ ആരോഗ്യവിദഗ്ദരുടെ വിലയിരുത്തല്‍.പ്രിന്‍സിപ്പല്‍ വി സതീശന്‍, വൈസ് പ്രിന്‍സിപ്പലും നോഡല്‍ ഓഫീസറുമായ ഡോ. എ ഫത്താഹുദ്ദീന്‍, സൂപ്രണ്ട് പീറ്റര്‍ പി വാഴയില്‍, ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊവിഡ് ചികില്‍സ പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it