Kerala

കൊവിഡ്: 263 പ്രവാസി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടെല്‍ അവീവ്- കൊച്ചി വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്.66 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 18 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ്- കൊച്ചി വിമാനത്തില്‍ 179 യാത്രക്കാരാണുണ്ടായിരുന്നത്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 7 പേരെയും 20 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി

കൊവിഡ്: 263 പ്രവാസി ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിച്ചു
X

കൊച്ചി: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലുള്ള 263 പ്രവാസി ഇന്ത്യക്കാരെക്കൂടി ഇന്നലെ തിരിച്ചെത്തിച്ചു.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടെല്‍ അവീവ്- കൊച്ചി വിമാനത്തില്‍ 84 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 24 പേര്‍ പുരുഷന്‍മാരും 60 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 1 കുട്ടിയും 7 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരില്‍ 66 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 18 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ-2,എറണാകുളം-12,ഇടുക്കി - 11,കണ്ണൂര്‍ -8,കാസര്‍ഗോഡ് -1,കൊല്ലം- 2,കോട്ടയം-16,കോഴിക്കോട്-1,മലപ്പുറം -3,പാലക്കാട് -3,തിരുവനന്തപുരം-3,വയനാട്-2,തൃശ്ശൂര്‍ -1, മറ്റ് സംസ്ഥാനങ്ങള്‍ -19 എന്നിങ്ങനെയാണ് തിരിച്ചെത്തിയവര്‍.എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരില്‍ 2 പേര്‍ പുരുഷന്‍മാരും 10 പേര്‍ സ്ത്രീകളുമാണ്.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 7 പേരെയും 5 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.


ഇന്നലെയെത്തിയ ദുബായ്- കൊച്ചി വിമാനത്തില്‍ 179 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 93 പേര്‍ പുരുഷന്‍മാരും 86 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 19 കുട്ടികളും 38 ഗര്‍ഭിണികളും 2 മുതിര്‍ന്ന പൗരന്മാരും ഇതിലുള്‍പ്പെടുന്നു. യാത്രക്കാരില്‍ 56 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 123 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ-29,എറണാകുളം-27,ഇടുക്കി - 3,കണ്ണൂര്‍-2,കാസര്‍ഗോഡ് -1,കൊല്ലം-1,കോട്ടയം -17,കോഴിക്കോട്-5,മലപ്പുറം -10,പാലക്കാട് -17,പത്തനംത്തിട്ട - 4,തിരുവനന്തപുരം -1,തൃശ്ശൂര്‍ - 54,മറ്റ് സംസ്ഥാനങ്ങള്‍ -8 എന്നിങ്ങനെയാണ് തിരിച്ചെത്തിയത്.എറണാകുളം ജില്ലയില്‍ നിന്നുള്ള 27 പേരില്‍ 13 പേര്‍ പുരുഷന്‍മാരും 14 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 1 കുട്ടിയും 5 ഗര്‍ഭിണികളും 1 മുതിര്‍ന്ന പൗരനും ഇതിലുള്‍പ്പെടുന്നു. വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 7 പേരെയും 20 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Next Story

RELATED STORIES

Share it