Kerala

കോഴിക്കോട് 15 പേര്‍ക്ക് കൊവിഡ്; 10 വയസ്സുകാരന്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് 15 പേര്‍ക്ക് കൊവിഡ്;  10 വയസ്സുകാരന്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 15 കൊവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. അഞ്ചു പേര്‍ രോഗമുക്തി നേടി.

കോര്‍പറേഷന്‍ വള്ളയില്‍ സ്വദേശികളായ പുരുഷന്‍മാര്‍ (32, 22), സ്ത്രീകള്‍ (45, 43,70), ആണ്‍കുട്ടി (10) കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള കേസുകളാണിവ. പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയില്‍ ആറു പേരും പോസിറ്റീവായി. ഇതില്‍ 70 വയസ്സുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫഌറ്റില്‍ എത്തിയതാണ്. പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

കോടഞ്ചേരി സ്വദേശി(28) ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാ മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

തൂണേരി സ്വദേശി(30) ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്ര മദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

പയ്യോളി സ്വദേശി(49) ജൂലൈ 2 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധനനടത്തി പോസിറ്റീവായി.

മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35, 14) . ജൂണ്‍ 29 ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 7ന് മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ഏറാമല സ്വദേശികളായ ദമ്പതികള്‍ (28, 27) ജൂലൈ 3 ന് ബാംഗ്ലൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ആയഞ്ചേരി സ്വദേശി (40) ജൂലൈ 6 ന് റിയാദില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ആയഞ്ചേരി സ്വദേശി (32) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തി. ജൂലൈ 1 ന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. (ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ജൂലൈ 5 ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.)

ഇന്ന് രോഗമുക്തി നേടിയവര്‍

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 48 വയസ്സുള്ള കൊയിലാണ്ടി സ്വദേശി (48), താമരശ്ശേരി സ്വദേശി (40) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശി (50), തലക്കുളത്തൂര്‍ സ്വദേശി (55), കല്ലായി സ്വദേശിനി (30).

ഇന്ന് 76 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 15386 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14095 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 13718 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1291 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

ഇപ്പോള്‍ 121 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 44 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 69 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 7 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട് വയനാട് സ്വദേശികളും, ഒരു തമിഴ്‌നാട് സ്വദേശിയും, മൂന്നൂ കണ്ണൂര്‍ സ്വദേശികളും, 2 പാലക്കാട് സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശി, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു തൃശൂര്‍ സ്വദേശി, 2 എറണാകളും സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും ഒരാള്‍ എറണാകുളം സ്വദേശി, 2 മലപ്പുറം സ്വദേശികള്‍, ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

പുതുതായി 1,409 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 1,409 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,750 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 54,341 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 54 പേര്‍ ഉള്‍പ്പെടെ 257 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 171 പേര്‍ മെഡിക്കല്‍ കോളേജിലും 86 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 61 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 1,120 പേര്‍ ഉള്‍പ്പെടെ ആകെ 12,440 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 551 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,814 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 125 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 9,459 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ മൂന്നു പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 551 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 14,357 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 13,786 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Next Story

RELATED STORIES

Share it