- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക ക്ലാസിക് 'യുദ്ധവും സമാധാനവും' ഭരണകൂടത്തിന് എതിര്; വീട്ടിൽ സൂക്ഷിച്ചത് തെറ്റ്: ബോംബെ ഹൈക്കോടതി
ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്ന് ഗോണ്‍സാല്‍വസിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സാരംഗ് കോട്വാളിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
മുംബൈ: ലോക സാഹിത്യ ക്ലാസിക്കായ ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്‍ഡ് പീസ് (യുദ്ധവും സമാധാനവും) വീട്ടില്‍ സൂക്ഷിച്ചതെന്തിനെന്ന വിചിത്ര ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ അറസറ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഈ ചോദ്യവുമായി ബോംബെ ഹൈക്കോടതി അമ്പരിപ്പിച്ചത്.
ലിയോ ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് (യുദ്ധവും സമാധാനവും) എന്ന പുസ്തകവും ചില സിഡികളും എന്തിനാണ് നിങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.അത്തരം സിഡികളും പുസ്തകങ്ങളും ഭരണകൂടത്തിനെതിരായത് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതാണെന്ന് ഗോണ്‍സാല്‍വസിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സാരംഗ് കോട്വാളിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
നെപ്പോളിയന്‍ യുദ്ധകാലത്തെ റഷ്യയെക്കുറിച്ചുള്ള ക്ലാസിക് നോവല്‍ ഒരു ദിവസത്തെ വാദം കേള്‍ക്കുന്നതിനിടെ ഒരു തര്‍ക്കവിഷയമായിരുന്നു. കേസ് അന്വേഷിച്ച പൂനെ പോലിസ് മുംബൈയിലെ ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് പുസ്തകം പിടിച്ചെടുത്തത് അങ്ങേയറ്റം കുറ്റകരമായ തെളിവാണെന്ന് അവകാശപ്പെട്ടു.
2017 ഡിസംബര്‍ 31നാണ് പൂനെയ്ക്ക് സമീപം ഭീമ കോറേഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത് പരിപാടിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഷോമ സെന്‍, റോണാ വില്‍സണ്‍, സുധാ ഭരദ്വാജ്, അരുണ്‍ ഫെറേറ, ഗൗതം നവ്‌ലാഖ, വരാവര റാവു എന്നിവരെ പൂനെ പോലിസ് അറസ്റ്റ് ചെയ്തത്.
മറ്റുള്ളവരുടെ കംപ്യൂട്ടറുകളില്‍ നിന്ന് കണ്ടെത്തിയ ഇ-മെ യിലുകളും കത്തിന്റെ കോപ്പികളും മറ്റും അടിസ്ഥാനമാക്കിയാണ് ഗോണ്‍സാല്‍വസിനെതിരെ കേസെടുത്തിരിക്കുന്നതെന്നും ഇതില്‍ ഒന്ന് പോലും ഗോണ്‍സാല്‍വസ് എഴുതിയത് അല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായ് വാദിച്ചു. എന്നാല്‍ ബുക്കുകളും സിഡികളും ഗോണ്‍സാല്‍വസിനെതിരായ തെളിവുകളാണ് എന്ന് പൂനെ പോലിസിന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈയും വാദിച്ചു. എന്നാല്‍ ഗോണ്‍സാല്‍വസ് കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ച ജഡ്ജി, ഇത്തരം പുസ്തകങ്ങളും സിഡികളും ലഘുലേഖകളും മറ്റും കൈവശം വച്ചത് എന്തുകൊണ്ടാണെന്നതിന് വിശദീകരണം നല്‍കണമെന്നും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















