Latest News

പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ; ജസ്റ്റിസ് സിറിയക് ജോസഫിനെ കടന്നാക്രമിച്ച് വീണ്ടും ജലീല്‍

പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ; ജസ്റ്റിസ് സിറിയക് ജോസഫിനെ കടന്നാക്രമിച്ച് വീണ്ടും ജലീല്‍
X

പി സി അബ്ദുല്ല

കോഴിക്കോട്; ജസ്റ്റിസ് സിറിയക് ജോസഫിനെ കടന്നാക്രമിച്ച് വീണ്ടും മുന്‍ മന്ത്രി കെടി ജലീല്‍. അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെയാണെന്നും നാടിനെ ഞെട്ടിച്ച അഭയ കേസ് അട്ടിമറിക്കാന്‍ സിറിയക് ജാസഫ് കൂട്ടു നിന്നുവെന്നുമാണ് പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ ജലീലിന്റെ ആരോപണം.

അഭയ എന്ന പാവം കന്യാസ്ത്രീയുടെ ഭീകര കൊലപാതകത്തിലെ പ്രതികളെ നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബാംഗ്ലൂരിലെ ഫൊറന്‍സിക്ക് ലാബില്‍ അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തി. അതുമായി ബന്ധപ്പെട്ട് അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ: എസ് മാലിനി സിബിഐ അഡീഷണല്‍ എസ്പി നന്ദകുമാര്‍ നായര്‍ക്ക് നല്‍കിയ മൊഴിയുടെ പൂര്‍ണ്ണ രൂപവും പോസ്റ്റിനൊപ്പമുണ്ട്.

'കര്‍ണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാംഗ്ലൂര്‍ എഫ്എസ്എല്ലില്‍ ഞങ്ങളെ സന്ദര്‍ശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയുള്ളവരില്‍ (അതായത് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി) ഞാന്‍ നടത്തിയ നാര്‍ക്കോ അനാലിസിസിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തിരുന്നുവെന്ന സത്യം താങ്കളില്‍ ആശ്ചര്യമുളവാക്കിയേക്കാം. ഇത് 30.06.2009ന് ഞാന്‍ താങ്കള്‍ക്ക് നല്‍കിയ മൊഴിയിലുണ്ട്' എന്നാണ് മാലിനിയുടെ മൊഴിയിലെ പ്രസക്ത ഭാഗം.

തെളിവു സഹിതം ഞാന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ക്കൊന്നും പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ വസ്തുതാപരമായി പ്രതികരിച്ചതായി കണ്ടില്ലെന്നും ജലീല്‍ പറയുന്നു. ഇക്കാര്യത്തില്‍ ഒരു തുറന്ന സംവാദത്തിന് യുഡിഎഫ് നേതാക്കളായ മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലും തയ്യാറുണ്ടോ എന്നും ജലീല്‍ ചോദിക്കുന്നു.

എല്ലാ കാര്യത്തിലും അഭിപ്രായം പറയാറുള്ള കോട്ടയം രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയുന്ന മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എന്താണ് ഇപ്പോഴും മൗനിയായി തുടരുന്നതെന്നും ജലീല്‍ പരിഹസിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it