Latest News

കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു

കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു
X

കായംകുളം: കായംകുളം നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും പരാജയപ്പെട്ടു. നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 44 വാര്‍ഡുള്ള നഗരസഭയില്‍ 22 സീറ്റു നേടിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. യു.ഡി.എഫ് 17 സീറ്റു നേടി നില മെച്ചപെടുത്തി. ബി.ജെ.പി 3 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ ഭരണത്തില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 23 പേരുടെ പിന്‍തുണയോടെയാണ് എല്‍.ഡി.എഫ് നഗരം ഭരിച്ചത് യു.ഡി.എഫ് 14ഉം ബി.ജെ.പിക്ക് 7 ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫ് നഗരഭരണം നിലര്‍ത്തിയെങ്കിലും നഗരസഭ ചെയര്‍മാന്‍ സ്ഥാനം വഹിച്ച സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എന്‍.ശിവദാസനും വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഐ യിലെ ആര്‍.ഗിരിജയും പരാജയം ഏറ്റുവാങ്ങി.

മുന്‍ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളി സുരേഷ് , ഗായത്രി തമ്പാന്‍, സൈറ നുജുമുദീന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ആലപുഴ ജില്ലാ പ്രസിഡന്റെ നുജുമുദീന്‍ ആലുംമൂട്ടില്‍ ,ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം പലമുറ്റത്ത് വിജയകുമാര്‍ , കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റെ നിതിന്‍ പുതിയിടം എന്നിവര്‍ പരാജയപെട്ടു. നുജുമുദീന്‍ ആലുംമൂട്ടിലും ,സൈറ നുജുമുദ്ദീനും ദമ്പതികളാണ് .ഇരുവരും അടുത്തടുത്ത വാര്‍ഡുകളിലായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി 'കൈ' അടയാളത്തിലാണ് മത്സരിച്ചത് . നഗരസഭ പ്രതിപക്ഷ നേതാവും യു.ഡി.എഫ് പാര്‍ലമെന്റെറി പാര്‍ട്ടി നേതാവുമായ അഡ്വ.യു. മുഹമ്മദിന്റെ സഹോദരനാണ് നുജുമുദ്ദീന്‍ .നുജുമുദീനും ഭാര്യയും സ്ഥാനാര്‍ത്ഥിയായതും യു. മുഹമ്മദിന് യു.ഡി.എഫ് സീറ്റ് നിഷേധിച്ചതും വിവാദമായിരുന്നു.




Next Story

RELATED STORIES

Share it