Latest News

കൂട്ടബലാല്‍സംഗക്കേസ്: കോഴിക്കോട് കോസ്റ്റല്‍ പോലിസ് എസ്എച്ച്ഒ അറസ്റ്റില്‍

കൂട്ടബലാല്‍സംഗക്കേസ്: കോഴിക്കോട് കോസ്റ്റല്‍ പോലിസ് എസ്എച്ച്ഒ അറസ്റ്റില്‍
X

കോഴിക്കോട്: കൂട്ടബലാല്‍സംഗക്കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പോലിസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അറസ്റ്റുചെയ്തു. എസ്എച്ച്ഒ പി ആര്‍ സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായത്. മെയ് മാസത്തില്‍ തൃക്കാക്കരയില്‍ നടന്ന സംഭവത്തിലാണ് തൃക്കാക്കര പോലിസ് കോഴിക്കോട് കോസ്റ്റല്‍ സ്‌റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്‍സ്‌പെക്ടര്‍ സുനു ഉള്‍പ്പെടുന്ന സംഘം തൃക്കാക്കരയില്‍ വച്ച് തന്നെ ബലാല്‍സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പോലിസ് കോഴിക്കോടെത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുനുവിനെ അറസ്റ്റ് ചെയ്തത്.

സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണസംഘം ഫറൂഖ് ഡിവൈഎപിയെ വിവരമറിയിച്ചിരുന്നു. അറസ്റ്റിലായ എസ്എച്ച്ഒയുമായി അന്വേഷണ സംഘം തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാല്‍സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസില്‍ വീട്ടമ്മയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.

സിഐ ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വീട്ടമ്മ അറിയിച്ചിട്ടുണ്ട്. കേസില്‍ സിഐ സുനു മൂന്നാം പ്രതിയാണ്. സിഐക്ക് പുറമേ ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തും ഉള്‍പ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. കൊച്ചി മരട് സ്വദേശിയായ പി ആര്‍ സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്. മുളവുകാട് സ്‌റ്റേഷനില്‍ ജോലി ചെയ്യവേ, ഒരു പരാതിയുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലെത്തിയ ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു പരാതി. ഈ കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞതാണ്.

Next Story

RELATED STORIES

Share it