ബിജെപിയുണ്ടെന്ന ഹുങ്കുമായി വരേണ്ട; ഇ ഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ക്കെതിരേ ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച ഇ ഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. ബിജെപിയുടെ പിന്തുണയുണ്ടെന്ന ഹുങ്കുമായി സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയേണ്ട. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അവരുടെ മനോവീര്യം തകര്‍ത്തുകളയാമെന്ന പൂതിയുമായി ഇ ഡി കേരളത്തില്‍ കറങ്ങി നടക്കേണ്ടതില്ല. വസ്തുതകളറിയാനും മനസിലാക്കാനുമാണ് അന്വേഷണമെങ്കില്‍ അവരോട് പൂര്‍ണമായും സഹകരിക്കും. അതല്ലാതെ ബിജെപിക്കാര്‍ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇ ഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ കരുതുന്നുവെങ്കില്‍, അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാകുമെന്ന് ഐസക്ക് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആഞ്ഞടിച്ചു.
'വിദേശത്ത് നിന്ന് പണം കൈപ്പറ്റിയെന്ന' ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബിക്കെതിരേ ഇ ഡി അന്വേഷണം പ്രഖ്യാപിച്ചത്. കിഫ്ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇഡി ചോദ്യം ചെയ്യുന്നതിനുള്ള നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിനു വിധേയമാകേണ്ട അടിയന്തര ആവശ്യമില്ലെന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ ഇതുവരെയും ഇഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.
കേരള സര്‍ക്കാരിനെതിരേ രംഗത്തുവന്ന കേന്ദ്ര മന്ത്രി വി മുരളീധരനെതിരേയും ഐസക്ക് രംഗത്തുവന്നിട്ടുണ്ട്. ''തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതില്‍ ആകെ രോഷാകുലനാണ് കേന്ദ്രമന്ത്രി വി.മുരളീധരന്. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാം. ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങള്‍ക്കു ഭയമില്ല. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും. അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട''- ഐസക്ക് തന്റെ എഫ്ബി പോസ്റ്റില്‍ ആരോപിക്കുന്നു.
മസാലാ ബോണ്ടു വഴി പണം സമാഹരിക്കാന്‍ എന്‍ടിപിസിയും എന്‍എച്ച്എഐയും പാലിച്ച ചട്ടങ്ങളെല്ലാം കിഫ്ബിയും പാലിച്ചിട്ടുണ്ടെന്നും ഇവയൊക്കെപ്പോലെ നിയമപരമായി രൂപീകരിച്ച ബോഡി കോര്‍പറേറ്റാണ് കിഫ്ബിയെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. ഇപ്പറഞ്ഞവര്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മസാലാ ബോണ്ടിനെ ഉപയോഗപ്പെടുത്താമെങ്കില്‍ കിഫ്ബിയ്ക്കും ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT