Latest News

അമിത് ഷാ ഇടപെട്ടു: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് കുറയും

അമിത് ഷാ ഇടപെട്ടു: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ ചെലവ് കുറയും
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സാ ചെലവില്‍ ഉടന്‍ കുറവ് വരുത്തും. വി കെ പോള്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും കൊവിഡ് രോഗികളുടെ ചികില്‍സാ ചെലവ് നിശ്ചയിക്കുക.

ഐസൊലേഷന്‍ കിടക്കകള്‍ക്ക് ദിനംപ്രതി 8,000-10,000 രൂപ, വെന്റിലേറ്ററുകളില്ലാതെ ഐസിയു 15,000 രൂപ, വെന്റിലേറ്ററുകളോടെ ഐസിയു 15,000- 18,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. ഇതു സംബന്ധിച്ച ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

നേരത്തെ ആശുപത്രികള്‍ ഇതേ സൗകര്യങ്ങള്‍ക്ക് വളരെ ഉയര്‍ന്ന നിരക്കാണ് ചുമത്തിയിരുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്ക ഒന്നിന് 24,000-25,000, ഐസിയു വെന്റിലേറ്ററില്ലാതെ 34,000-43,000, വെന്റിലേറ്റര്‍ സഹിതം 44,000-54,000 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. ഇതില്‍ പിപിഇ കിറ്റുകളുടെ ചെലവുകള്‍ ഉള്‍പ്പെട്ടിരുന്നില്ല.

''സാധാരണ ഡല്‍ഹിക്കാര്‍ക്ക് ചെലവ് കുറഞ്ഞ കൊവിഡ് ചികില്‍സ നല്‍കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികളിലെ ഐസൊലേഷന്‍, ഐസിയു വെന്റിലേറ്റര്‍ സഹിതവും വെന്റിലേറ്റര്‍ ഒഴിവാക്കിയും ഉള്ള വാടക നിരക്ക് നിശ്ചയിക്കാന്‍ നീതി ആയോഗ് അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചത്''- ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.

കൊവിഡ് പരിശോധന ഇരട്ടിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 15-17 തിയ്യതികളിള്‍ 27,263 സാംപിളുകളാണ് കൊവിഡ് ടെസ്റ്റിന് അയച്ചിരുന്നത്. നേരത്തെ ഇത് ദിനംപ്രതി 4,000-5,000 മാത്രമായിരുന്നു.

രാജ്യത്ത് ഏറ്റവും അരാജമായ രീതിയില്‍ ആശുപത്രി സംവിധാനം പ്രവര്‍ത്തിക്കുന്ന സംസ്ഥാനമായി ഡല്‍ഹി മാറിയിരുന്നു. രോഗികളെ കാണാതാവുക, ആശുപത്രികളില്‍ മുന്‍കൂറായി ലക്ഷങ്ങള്‍ വാങ്ങി മാത്രം പ്രവേശനം നല്‍കുക, മരിച്ചവരെ തെറ്റി സംസ്‌കരിക്കുക, മൃതദേങ്ങള്‍ കാണാതാവുക തുടങ്ങി നിരവധി പരാതികളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വര്‍ധിച്ചുവരുന്ന ആശുപത്രിച്ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടത്.

Next Story

RELATED STORIES

Share it