Big stories

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്: പ്രതികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോളജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്: പ്രതികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
X

തിരുവനന്തപുരം:യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളായ ആറു വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തു. പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസ് പിടിയിലായതിന് പിന്നാലെയാണ് അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ കോളജില്‍ നിന്ന് സസ്‌പെന്റ്് ചെയ്തത്. സംഭവം നടന്ന് ദിവങ്ങള്‍ പിന്നിട്ടിട്ടും സര്‍വകാലശാല നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നതിനിടെയാണ് നടപടി.

അഖിലിനെ കുത്തിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി കണ്‍ഡോണ്‍മെന്റ് പോലിസ് പറഞ്ഞു. കുത്തിയത് ശിവരഞ്ജിത്താണെന്നാണ് പോലിസ് പറയുന്നത്. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു.

അതിനിടെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാല പരീക്ഷാ പേപ്പറുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വ്വകലാശാല അന്വേഷണം നടത്തുന്നുണ്ട്. സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. എത്ര സെറ്റ് പരീക്ഷാ പേപ്പര്‍ ഏതൊക്കെ സെന്ററുകള്‍ക്ക് നല്‍കിയെന്നും തിരിച്ച് കിട്ടിയത് എത്രയെന്നും തുടങ്ങി സമഗ്രമായ അന്വേഷണമാണ് സര്‍വ്വകലാശാല നടത്തുന്നത്.

മാത്രമല്ല പരീക്ഷാ പേപ്പറിനൊപ്പം ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തിലും അഭ്യൂഹങ്ങള്‍ ബാക്കിയാണ്. ആര്‍ച്ചറിയിലെ ചാംപ്യന്‍ എന്ന നിലയിലാണ് പോലിസ് റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ശിവരഞ്ജിത്ത് എത്തിയതെന്നിരിക്കെ സ്‌പോര്‍ട്‌സ് ക്വാട്ട വെയ്‌റ്റേജിന്റെ കാര്യത്തിലും സംശയം നിലനില്‍ക്കുകയാണ്.

യൂനിവേഴ്‌സിറ്റി കോളജ് ആക്രമണക്കേസില്‍ പ്രതികളായവര്‍ക്ക് പരീക്ഷാ സെന്റര്‍ കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്ക് മാറി കിട്ടയതിന് പിന്നില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന പിഎസ്‌സി യോഗവും ചര്‍ച്ച ചെയ്യും. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യം കൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് പിഎസ്‌സിയും കടക്കുന്നത്.

യൂനിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാന്‍ പോലിസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കാനാകും വിധം അഖില്‍ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

Next Story

RELATED STORIES

Share it