Big stories

ഹിന്ദുത്വര്‍ ചാണകം നിരത്തി ജുമുഅ തടസ്സപ്പെടുത്തി; നമസ്‌കരിക്കാന്‍ ഗുരുദ്വാര വിട്ടുനല്‍കി സിഖുകാര്‍

കാലങ്ങളായി ജുമുഅ നടന്നിരുന്ന സ്ഥലത്ത് ചാണകം നിരത്തിയും ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നമസ്‌കാരത്തിന് തടസ്സം സൃഷ്ടിച്ചു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

ഹിന്ദുത്വര്‍ ചാണകം നിരത്തി ജുമുഅ തടസ്സപ്പെടുത്തി; നമസ്‌കരിക്കാന്‍ ഗുരുദ്വാര വിട്ടുനല്‍കി സിഖുകാര്‍
X

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘപരിവാര സംഘടനകള്‍ ജുമുഅ തടസ്സപ്പെടുത്തിയ സ്ഥലത്ത് മുസ്‌ലിങ്ങള്‍ക്ക് വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ അഞ്ച് ഗുരുദ്വാരകള്‍ വിട്ടു നല്‍കി സിഖുകാര്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാന്‍ ഹിന്ദു യുവാവ് തന്റെ ഷോപ്പ് വിട്ടു നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സിഖുകാര്‍ ഗുരുദ്വാര തന്നെ വിട്ടുനല്‍കിയത്. ഒരേ സമയം 2000 മുതല്‍ 2500 വരേ ആളുകളെ ഉള്‍ക്കൊള്ളുന്ന ഗുരുദ്വാരയാണ് മുസ് ലിംകള്‍ക്ക് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയത്.


ഗുരു സിംഗ് സഭ ഗുരുദ്വാരയാണ് മുസ് ലിംകളെ സ്വാഗതം ചെയ്തത്. ഗുരു സിംഗ് സഭയുടെ കീഴില്‍ അഞ്ച് വലുതും ചെറുതുമായ ഗുരുദ്വാരകളുണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ഇവിടെ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. മുസ് ലിംകള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിടുന്നുണ്ടെങ്കില്‍ ഗുരുദ്വാരകള്‍ ജുമുഅ നിര്‍വഹിക്കാന്‍ ഉപയോഗിക്കാമെന്ന് ഗുരു സിംഗ് സഭ അധികൃതര്‍ അറിയിച്ചു.

എല്ലാ മതവിശ്വാസികള്‍ക്കും പ്രാര്‍ത്ഥനയ്ക്കായി പരിസരം ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് ഗുരുദ്വാര ഗുരു സിംഗ് സഭയുടെ പ്രസിഡന്റ് ഷെര്‍ദില്‍ സിംഗ് സന്ധു പറഞ്ഞു. മുസ്‌ലിം സമൂഹം സ്ഥലപരിമിതി മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നു, അതിനാല്‍ അവര്‍ക്ക് ഞങ്ങളുടെ അഞ്ച് ഗുരുദ്വാരകളുടെ പരിസരം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കാം. എല്ലാ മതങ്ങളും ഒന്നാണ്, ഞങ്ങള്‍ക്ക് മാനവികതയിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ ഏകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എല്ലാവരെയും സഹായിക്കാന്‍ സിഖ് സമൂഹം എപ്പോഴും തയ്യാറാണെന്നും സഭയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെപി സിംഗ് പറഞ്ഞു. 'എല്ലാവര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ഗുരുദ്വാര പരിസരത്ത് പ്രാര്‍ത്ഥിക്കാന്‍ സ്വാഗതം,' അദ്ദേഹം പറഞ്ഞു. സഭയുടെ അഞ്ച് ഗുരുദ്വാര പരിസരത്ത് ഒരേസമയം 2,000 മുതല്‍ 2,500 വരെ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.


കഴിഞ്ഞ രണ്ട് മാസമായി ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ സെക്ടര്‍ 12ല്‍ നമസ്‌കാരം തടസ്സപ്പെടുത്തുന്നുണ്ട്. നമസ്‌കരിച്ചിരുന്ന സ്ഥലത്ത് ചാണകം നിരത്തിയും പൂജകള്‍ നടത്തിയുമാണ് ജുമുഅ തടസ്സപ്പെടുത്തിയത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

ഒക്ടോബര്‍ 29 ന്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് 35 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധികള്‍ സെക്ടര്‍ 12 സൈറ്റില്‍ നിന്ന് സ്ഥലം മാറ്റാന്‍ സമ്മതിച്ചു. ജുമുഅ നിര്‍വഹിക്കാന്‍ മറ്റൊരു സ്ഥലം അനുവദിക്കണമെന്നും വഖഫ് ബോര്‍ഡ് സ്വത്തുക്കളില്‍ നിന്നുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പള്ളികളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി മുസ് ലിം സമുദായ നേതൃത്വം മറ്റ് നിയുക്ത സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിന് പോലിസ് സംരക്ഷണം തേടി.

അധികൃതര്‍ അനുവദിച്ചു നല്‍കിയ ഇടങ്ങളില്‍ ജുമുഅ നടത്തുന്നതിനെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വിലക്കിയതോടെയാണ് മുസ്‌ലിം വിശ്വാസികളുടെ പ്രാര്‍ത്ഥന തടസപ്പെട്ടത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച ഹിന്ദു യുവാവ് തന്റെ സ്ഥലം ജുമുഅ നിര്‍വഹിക്കാന്‍ വിട്ടുനല്‍കിയിരുന്നു. നിസ്‌കാരത്തിനുള്ള ഇടങ്ങളില്‍ ചാണകം നിരത്തിയും ഗോവര്‍ധന പൂജയും നടത്തിയും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജുമുഅ തടസപ്പെടുത്തിയതോടെയാണ് തന്റെ കടമുറി വിട്ടു നല്‍കാന്‍ അക്ഷയ് തയ്യാറായത്.

കഴിഞ്ഞ രണ്ട് മാസമായി ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗുഡ്ഗാവില്‍ ജുമുഅ തടസ്സപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അക്ഷയ് പറയുന്നത്.


'ഞാന്‍ എന്റെ കൂട്ടുകാരനായ തൗഫീഖ് അഹമ്മദിനോട് എന്റെ വീടിനടുത്ത് ഒഴിഞ്ഞ മുറിയുണ്ടെന്നും അവിടെ വെച്ച് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രദേശത്തെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ധാരാളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഓരോ പൗരനും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും ഭരണഘടന പറയുന്നു. സമുദായങ്ങള്‍ക്കിടയിലുള്ള സമാധാനവും ഐക്യവും മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,' അക്ഷയ് പറയുന്നു.

ഹിന്ദു സംഘര്‍ഷസമിതി പ്രവര്‍ത്തകര്‍ നിസ്‌കാരം മുടക്കിയ കഴിഞ്ഞ വെള്ളിയാഴ്ച 15ഓളം പേര്‍ ഹിന്ദു യുവാവ് അനുവദിച്ച സ്ഥലത്ത് ജുമുഅ നിര്‍വഹിച്ചു.

കുറച്ച് കാലമായി കടമുറി ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് യാദവ് പറയുന്നത്. താനൊരു ബിസിനസുകാരന്‍ മാത്രമാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജുമുഅ നടത്താന്‍ ഇനിയും സ്ഥലമാവശ്യമായി വരികയാണെങ്കില്‍ മറ്റൊരിടത്തുള്ള തന്റെ വീടും വിട്ടുനല്‍കാന്‍ തയ്യാറാണെന്നും അക്ഷയ് പറയുന്നു.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ജുമുഅ തടസ്സപ്പെടുത്തിയിരുന്നു. ഇവര്‍ നിസ്‌കരിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ വോളിബോള്‍ കോര്‍ട്ട് പണിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ചാണകം നിരത്തിയും ഇവര്‍ തടസം സൃഷ്ടിച്ചിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഗോവര്‍ധന പൂജയും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it