Big stories

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടന്‍ പോലിസ് പിടിയില്‍

പത്തനം തിട്ട ചിറ്റാറില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ബാബുക്കുട്ടനെ പിടികൂടുന്നതിനായി റെയില്‍വേ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ മാസം 28 ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് മുളന്തുരുത്തി സ്വദേശിനിയായ ആശ(31)യെയാണ് ഇയാള്‍ ആക്രമിച്ചത്

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടന്‍ പോലിസ് പിടിയില്‍
X

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച പ്രതി പോലിസ് പിടിയില്‍. ആലപ്പുഴ നൂറനാട് സ്വദേശി ബാബുട്ടനാണ് പിടിയിലായത്.പത്തനം തിട്ട ചിറ്റാറില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ബാബുക്കുട്ടനെ പിടികൂടുന്നതിനായി റെയില്‍വേ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.റെയില്‍വേ പോലിസും ലോക്കല്‍ പോലിസും സംയുക്തമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിവന്നിരുന്നത്കഴിഞ്ഞ മാസം 28 ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ വെച്ച് മുളന്തുരുത്തി സ്വദേശിനിയായ ആശ(31)യെയാണ് ഇയാള്‍ ആക്രമിച്ചത്.ബാബുക്കുട്ടന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് ചാടിയ ആശയെ തലയില്‍ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇവരുടെ പരിക്കുകള്‍ സുഖം പ്രാപിച്ചു വരികയാണ്.ചെങ്ങന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ ആശ ജോലിക്കു പോകുന്നതിനായി മുളന്തുരത്തിയില്‍ നിന്നാണ് തീവണ്ടിയില്‍ കയറിയത്.


വനിതാ കംപാര്‍ട്ടുമെന്റിലാണ് ആശ കയറിയത്.ആശയല്ലാതെ മറ്റാരും ഈ കംപാര്‍ട്ട്മെന്റില്‍ ഇല്ലായിരുന്നു. ഇതേ തീവണ്ടിയിലെ മറ്റൊരു കംപാര്‍ട്മെന്റിലുണ്ടായിരുന്ന ബാബുക്കുട്ടന്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നും വിടുന്നതിനു തൊട്ടുമുമ്പ് വനിതാ കംപാര്‍ട്ടുമെന്റില്‍ വന്നു കയറുകയായിരുന്നു.തുടര്‍ന്ന് കംപാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ച ഇയാള്‍ ആശയുടെ സമീപം വന്നിരുന്നതിനു ശേഷം ഇവരുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ബലമായി പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ആശയുടെ നേരെ ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാലയും വളയും ബലമായി ഊരി വാങ്ങി.ഇതിനു ശേഷം ഇയാള്‍ വീണ്ടും ആശയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ആശ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ട് തീവണ്ടിയുടെ വാതിലിനടത്തേക്ക് ഓടി.അക്രമി പിന്നാലെ ചെന്നെങ്കിലും ആശ വാതില്‍ തുറന്ന് പടിയില്‍ പിടിച്ച് പുറത്തേക്ക് തൂങ്ങി കിടന്നു.അപ്പോഴും ഇയാള്‍ ആശയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ആശയുടെ കൈ വാതില്‍പടിയില്‍ നിന്നും വിടുവിക്കുകയും ചെയ്തു.

ഇതോടെ ആശ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു.ട്രാക്കിലേക്ക് ആശ വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി.തുടര്‍ന്ന് നാട്ടുകാരുടെ ഫോണില്‍ നിന്നും ആശ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം ധരിപ്പിച്ചു.തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ആശയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് തീവണ്ടിയില്‍ കറങ്ങി നടന്ന് അക്രമം കാട്ടുന്ന ഏതാനും പ്രതികളുടെ ഫോട്ടോ കാണിച്ചതില്‍ നിന്നാണ് പ്രതിയെ ആശ തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി പോലിസ് വ്യാപമാകിയ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചിറ്റാറില്‍ നിന്നും പിടിയിലായതായുള്ള റിപോര്‍ട്ടു വന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it