Big stories

നബിയുടെ കാലത്തെ 'ചാക്ക് ഉടുത്ത്' നടക്കണോ; വിഷം ചീറ്റി കെ സുരേന്ദ്രന്‍

പ്രണയിച്ച് വിവാഹം കഴിക്കുന്നവരൊക്കെ സിറിയയില്‍ പോകണോ എന്നും കെ സുരേന്ദ്രന്‍

നബിയുടെ കാലത്തെ ചാക്ക് ഉടുത്ത്   നടക്കണോ; വിഷം ചീറ്റി കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് കൊടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നബിയുടെ കാലത്തെ ദൃശ്യാവിഷ്‌കാരം എന്നു പറഞ്ഞ് ചിത്രങ്ങളില്‍ കാണുന്നപോലെ ചാക്ക് ഉടുത്ത് നടക്കണോ, ആടിനെ മേക്കണോ. ലൗ ജിഹാദ് യാഥാര്‍ഥ്യമല്ലെങ്കില്‍ എന്തിനാണ് അവരെ സിറിയിയിലേക്ക് അയക്കുന്നത്. പ്രണയിച്ച് വിവാഹം കഴിക്കുന്നവരൊക്കെ സിറിയയില്‍ പോകണോ. അവര്‍ ചാക്ക് ഉടുക്കണോ. ലൗ ജിഹാദ് എന്നത് ക്രിസ്തീയ സമൂഹത്തിന്റെ ആശങ്കയാണ്. നബിയുടെ കാലത്തെ ദൃശ്യാവിഷ്‌കാരം എന്നു പറഞ്ഞ്, ചിത്രങ്ങളില്‍ കാണുന്നപോലെ ചാക്ക് ഉടുത്ത് നടക്കണോ, ആടിനെ മേക്കണോ. മഞ്ചേരിയില്‍ ആടിനെ മേച്ചില്ലേ, മലപ്പുറത്ത് ആടുമേച്ചില്ലെ, സിറിയിലേക്ക് ചാക്കുമുടുത്തു പോയില്ലേ, ലൗ ജിഹാദ് അല്ലെങ്കില്‍ പിന്നെ എന്തിനാണ് ചാക്കുമുടുത്ത് പോയത്. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ആയാ സോഫിയ പള്ളിതകര്‍ത്തത് കള്ളുകച്ചവടക്കാരാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ പറഞ്ഞത്. സാത്വികരെന്ന് പറയുന്ന പാണക്കാട് തങ്ങളും ഇതിനെ ന്യായീകരിച്ചില്ലേ.ലൗ ജിഹാദ് എന്നത് യാഥാര്‍ഥ്യമാണ്. ജെസ്‌നയുടെ തിരോധാനം നടന്നിട്ട് മൂന്ന് വര്‍ഷമായി. ആ കേസ് അന്വേഷിച്ച് പത്തനംതിട്ട എസ്പി വരമിക്കുന്ന ഘട്ടത്തില്‍ എന്താണ്് പറഞ്ഞത്. അദ്ദേഹം പറയാന്‍ ബാക്കിവച്ചത് എന്തെല്ലാമാണ്. ആരാണിതില്‍ കുറ്റക്കാര്‍. ലൗ ജിഹാദിനെതിരേ നിരവധി വീട്ടമ്മമാരാണ് നിലവിളിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബില്‍ വന്നത്. ലൗ ജിഹാദിനെതിരേ ശബ്ദിച്ച ജോസ് കെ മാണിയുടെ വായ അടപ്പിച്ചു. മടിക്കുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി തുരുത്തിച്ചു. ലൗ ജിഹാദ് ക്രിസ്തീയ സമൂഹത്തിന്റെ ആശങ്കയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ഞങ്ങള്‍ ക്ലോസ് ചെയ്തു. ഇനി കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it