Sub Lead

തൊടുപുഴയില്‍ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന യുവാവിനു മര്‍ദ്ദനം; ഒരാള്‍ക്ക് കുത്തേറ്റു

തൊടുപുഴയില്‍ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന യുവാവിനു മര്‍ദ്ദനം; ഒരാള്‍ക്ക് കുത്തേറ്റു
X

തൊടുപുഴ: പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാവിനെ ഉള്‍പ്പെടെ ഒരുസംഘം ആക്രമിച്ചു. നാലുപേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. കരിങ്കുന്നം പ്ലാന്റേഷന്‍ സ്വദേശി ചേലത്തില്‍ ലിബിനാ(27)ണു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ലിബിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അച്ചന്‍ക്കവല ചിറയത്ത് ബിനു(20)വിനും മാരകമായി പരിക്കേറ്റിട്ടുണ്ട്. ബിനുവിനോടൊപ്പം മണക്കാട് വള്ളോംകല്ലേല്‍ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമലക്കോട്ടില്‍ ശ്യാംലാല്‍(31) എന്നിവരെയും കാരിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 3.30ഓടെ തൊടുപുഴ ടൗണില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം ഐഎംഎ റോഡിലാണ് സംഭവം. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നു പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തിയും കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനില്‍ക്കുകയായിരുന്ന ബിനുവിനെ ലിബിനും ശ്യാംലാലും അനന്തുവും ചോദ്യം ചെയ്തതാണ് സംഘട്ടനത്തിനു കാരണം. സമീപത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ മാമോദീസയ്ക്ക് എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇവര്‍ ബിനുവിനെ മര്‍ദിക്കുന്നതിനിടെ ഇവരുടെ കൈവശമുണ്ടായിരുന്ന കത്തി പിടിച്ചുവാങ്ങി ബിനു ലിബിനെ കുത്തിയെന്നാണ് പോലിസ് പറയുന്നത്.തോളില്‍ രണ്ടര ആഴത്തില്‍ കത്തി തുളച്ചുകയറിയ കത്തി ഊരിയെടുക്കാനാകാത്തതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വാസ്‌കുലര്‍ ശസ്ത്രക്രിയ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബിനുവിനു പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നംഗ സംഘം കൈയില്‍ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.



Next Story

RELATED STORIES

Share it