Sub Lead

വാളയാര്‍ പീഡനക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു

പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസില്‍ ആകെ ഉണ്ടായിരുന്ന അഞ്ചു പ്രതികളില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

വാളയാര്‍ പീഡനക്കേസ്: മൂന്ന് പ്രതികളെ വെറുതെ വിട്ടു
X

പാലക്കാട്: പീഡനത്തെ തുടര്‍ന്ന് വാളയാറില്‍ സഹോദരിമാര്‍ തുങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസില്‍ ആകെ ഉണ്ടായിരുന്ന അഞ്ചു പ്രതികളില്‍ മൂന്നാം പ്രതിയെ കോടതി നേരത്തെ വിട്ടയച്ചിരുന്നു.

ഇനി അവേശഷിക്കുന്നത് ഒരാള്‍ മാത്രമാണ്. പ്രതിക്ക് പതിനേഴ് വയസ്സില്‍ താഴെയുള്ളതിനാല്‍ ജുവനൈല്‍ കോടതിയാണ് വിധി പറയേണ്ടത്. കുട്ടികളെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവ് ഹാജരാക്കന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ആത്മഹത്യാ പ്രേരണ, പ്രകൃതിവിരുദ്ധ പീഡനം, സ്്ത്രീത്വത്തെ അപമാനിക്കല്‍, പോക്‌സോയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലിസ് പ്രതികള്‍ക്കെതിരേ കേസ് എടുത്തത്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതലെ പോലിസിനെതിരേ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വാളയാറില്‍ മരിച്ച സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ലൈംഗിക പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ അമ്മ എസ്‌ഐയോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായതായി പെണ്‍കുട്ടിയുടെ മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. പോലിസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതില്‍ പൊരുത്തക്കേടുകളുണ്ടൈന്നും പോക്‌സോ കോടതി നിരീക്ഷിച്ചു.


Next Story

RELATED STORIES

Share it