Sub Lead

സുല്‍ത്താന്‍പൂര്‍ ഇനി 'കുഷ് ഭവന്‍പൂര്‍'; ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം

സുല്‍ത്താന്‍പൂര്‍ ഇനി കുഷ് ഭവന്‍പൂര്‍;  ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റം
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പേരിലുള്ള നഗരങ്ങളുടെ പേര് മാറ്റല്‍ തുടരുന്നു. തീവ്രഹിന്ദുത്വ വാദിയായ യോഗി ആതിഥ്യനാഥ് അധികാരത്തിലേറിയതിന് ശേഷമാണ് ഈ വര്‍ഗീയ നീക്കത്തിന് ശക്തിപ്രാപിച്ചത്. യുപി ജില്ലയായ സുല്‍ത്താന്‍പൂരിന്റെ പേരു മാറ്റി 'കുഷ് ഭവന്‍പൂര്‍' എന്നാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. കാബിനറ്റ് അംഗീകരിക്കുന്നതോടെ ജില്ലയുടെ പേര് ഔദ്യോഗികികമായി അംഗീകരിക്കപ്പെടും.

ഐതിഹ്യമനുസരിച്ച് ശ്രീരാമന്റെ മകന്റെ പേരാണ് കുഷ്. സുല്‍ത്താനപൂരിലെ ലംഭുവ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എംഎല്‍എ ദേവ്മണി ദ്വിവേദിയാണ് പേരുമാറ്റം നിയമസഭയില്‍ അവതരിപ്പിച്ചത്. സുല്‍ത്താന്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയായ മനേക ഗാന്ധി.

സുല്‍ത്താന്‍പൂരിന്റെ പേര് മാറ്റം നടപ്പിലാകുന്നതോടെ, യു.പിയില്‍ യോഗി സര്‍ക്കാരിന്റെ കീഴില്‍ പേരുമാറി എത്തുന്ന മൂന്നാമത്തെ സ്ഥലമായിരിക്കും കുഷ് ഭവന്‍പൂര്‍. നേരത്തെ, ഫൈസാബാദിന്റെ പേര് മാറ്റി അയോധ്യയെന്നും, അലഹബാദ് പ്രയാഗ് രാജെന്നും യോഗി സര്‍ക്കാര്‍ പേരുമാറ്റിയുന്നു.

അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കാനും നീക്കമുണ്ട്. അതു പോലെ മെയിന്‍പുരി ജില്ല മായന്‍ നഗറാക്കാനും നീക്കമുണ്ട്. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.

Next Story

RELATED STORIES

Share it