Sub Lead

മുസ്ലിം മധ്യവയസ്‌കനെ മര്‍ദ്ദിച്ച് മുഖത്ത് കരിഓയിലൊഴിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തിച്ചു(വീഡിയോ)

മുസ്ലിം മധ്യവയസ്‌കനെ മര്‍ദ്ദിച്ച് മുഖത്ത് കരിഓയിലൊഴിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തിച്ചു(വീഡിയോ)
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മുസ് ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അയവില്ല. ഏറ്റവുമൊടുവില്‍ ഹിന്ദു സ്ത്രീയെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം ഹിന്ദുത്വര്‍ മധ്യവയസ്‌കനായ മുസ് ലിമിനെ മര്‍ദ്ദിച്ച് മുഖത്ത് കരിഓയിലൊഴിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബിസൗലി സ്വദേശിയായ 56 കാരനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇയാളെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തെത്തിച്ച് കറുത്ത പെയിന്റ് മുഖത്തൊഴിക്കുകയും കഴുതയുടെ പുറത്ത് കയറ്റി പൊതു റോഡുകളിലൂടെ നടത്തിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴുതപ്പുറത്ത് കയറിയയാളുടെ മുഖം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കുകയും കൈകള്‍ കെട്ടിയിട്ടതായും വീഡിയോയില്‍ കാണുന്നതായി ദി കോഗ്നറ്റ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

അതേസമയം, മുസ് ലിമായ മധ്യവയസ്‌കനെതിരേ യുവതിയോ കുടുംബമോ പോലിസിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് ബുദാന്‍ എസ്എസ്പി സങ്കല്‍പ് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇ്ദദേഹത്തിന്റെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വീഡിയോയില്‍ കണ്ട രണ്ടുപേരെ ബിസൗലി പോലിസ് അറസ്റ്റ് ചെയ്തതായും ശര്‍മ പറഞ്ഞു. വിപിന്‍, വിജേന്ദ്ര, സുരേഷ്, മദന്‍ലാല്‍ തുടങ്ങിയ ഒരുകൂട്ടം തന്റെ വീട്ടിലെത്തി പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരയുടെ മകന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരേ ഐപിസി 323, 504, 506, 452, 501 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിജേന്ദ്രയെയും മദന്‍ലാലിനെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. പിതാവിനെതിരായ ആരോപണവും മകന്‍ നിഷേധിച്ചു. പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ അദ്ദേഹം വീട്ടില്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മകന്‍ പറഞ്ഞു.

UP: Muslim Man Beaten, Paraded On Donkey As 'Punishment' By Hindu Men

Next Story

RELATED STORIES

Share it