Big stories

സാംബിയയില്‍ 27 മൃതദേഹങ്ങള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

സാംബിയയില്‍ 27 മൃതദേഹങ്ങള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
X

ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ റോഡരികില്‍ 27 മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 20നും 38നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ എത്യോപ്യയില്‍ നിന്നുള്ള അഭയാര്‍ഥികളാണെന്നാണ് കരുതുന്നത്. ലുസാക്കയുടെ വടക്ക് ഭാഗത്തുള്ള എന്‍ഗ്വെറെരെയിലെ ചിമിനുക റോഡിലെ മീന്‍വുഡ് എന്‍കോസിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് എത്യോപ്യന്‍ പൗരന്‍മാരാണെന്നാണ് പോലിസ് പറഞ്ഞത്.

അഭയാര്‍ഥികള്‍ യാത്രാമധ്യേ ശ്വാസം മുട്ടി മരിച്ചതാവാമെന്ന് പോലിസ് വക്താവ് ഡാനി മ്വാലെ ബിബിസിയോട് പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഇവരില്‍ ജീവനോടെ ശേഷിച്ച ഒരാളെ അത്യാസന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലിസ് വക്താവ് അറിയിച്ചു. മൃതദേഹങ്ങള്‍ സാംബിയ യൂനിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. ദക്ഷിണാഫ്രിക്കയിലെത്താന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികളുടെ താല്‍ക്കാലിക താവളമാണ് സാംബിയ. അയല്‍രാജ്യമായ മലാവിയില്‍ ഒക്ടോബറില്‍ ശവക്കുഴിയില്‍ നിന്ന് എത്യോപ്യന്‍ കുടിയേറ്റക്കാരുടെ 25 മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it