അതിവേഗം ശിക്ഷവിധിച്ച് കോടതി; ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിക്ക് 32 ദിവസത്തിനിടെ വധശിക്ഷ
അറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഭോപ്പാല്‍: എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം അതിവേഗം ശിക്ഷ വിധിച്ച് പോക്സോ കോടതി. അറസ്റ്റിലായി 32 ദിവസത്തിനുള്ളിലാണ് 35കാരനായ വിഷ്ണു ബമോറയെ ജഡ്ജി കുമുദിനി പട്ടേല്‍ വധശിക്ഷയ്ക്കു വിധിച്ചത്. എട്ടുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മറ്റൊരു കേസില്‍ ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ജൂണ്‍ എട്ടിനാണ് വീടിന് മുന്നില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ജൂണ്‍10നാണ് പ്രതിയെ പോലിസ് പിടികൂടിയത്.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ പ്രതി വിഷ്ണുവാണെന്ന് പോലിസ് കണ്ടെത്തി കുറ്റപത്രം തയ്യാറാക്കി. 30 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ 302, 376 എബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT