ഉക്രെയ്ൻ പ്രതിസന്ധി തുടരുന്നതിനിടെ വമ്പൻ ആണവ പരീക്ഷണവുമായി റഷ്യ
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും ഒന്നിലധികം പരിശീലന വിക്ഷേപണങ്ങൾ ഉൾപ്പെടുന്ന ശനിയാഴ്ചത്തെ അഭ്യാസത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോ: റഷ്യ ഉക്രെയ്‌നെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ ആണവാഭ്യാസ പ്രകടനം പ്രഖ്യാപിച്ച് റഷ്യ. തങ്ങളുടെ തന്ത്രപ്രധാനമായ ആണവ ശേഷിയുടെ വമ്പൻ പ്രകടനമാണ് നടത്തുകയെന്ന് റഷ്യ പ്രഖ്യാപിച്ചു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും ഒന്നിലധികം പരിശീലന വിക്ഷേപണങ്ങൾ ഉൾപ്പെടുന്ന ശനിയാഴ്ചത്തെ അഭ്യാസത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ കേന്ദ്രത്തിൽ നിന്ന് പുടിൻ അഭ്യാസങ്ങൾ നിരീക്ഷിക്കുമെന്നും മിസൈൽ വിക്ഷേപണത്തിന്റെ മേൽനോട്ടം വഹിക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. കുറച്ച് കാലം മുമ്പ് ഈ അഭ്യാസം ആസൂത്രണം ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ദിവസങ്ങൾക്കുള്ളിൽ റഷ്യ ഉക്രെയ്‌നെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് റഷ്യയുടെ ആണവായുധാഭ്യാസം. ഏകദേശം 150,000 റഷ്യൻ സൈനികർ ഉക്രെയ്നിന്റെ അതിർത്തികൾക്ക് സമീപം കേന്ദ്രീകരിച്ചിരിക്കുന്നതായി യുഎസ് പറയുന്നു. എന്നാൽ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് ക്രെംലിൻ തറപ്പിച്ചുപറയുന്നു.
എന്നാൽ യുഎസും സഖ്യകക്ഷികളും ഉക്രെയ്‌നെയും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയിൽ നിന്ന് അകറ്റി നിർത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഉക്രെയ്‌നിൽ ആയുധങ്ങൾ വിന്യസിക്കരുതെന്നും കിഴക്കൻ യൂറോപ്പിൽ നിന്ന് നാറ്റോ സേനയെ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎസും അതിന്റെ സഖ്യകക്ഷികളും റഷ്യൻ ആവശ്യങ്ങൾ വ്യക്തമായി നിരസിച്ചു, പാശ്ചാത്യ രാജ്യങ്ങൾ തങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണെങ്കിൽ, "സൈനിക-സാങ്കേതിക നടപടികൾ" സ്വീകരിക്കുമെന്ന് മോസ്കോ ഭീഷണിപ്പെടുത്തി. റഷ്യ അതിന്റെ തന്ത്രപ്രധാനമായ ആണവ സേനകളുടെ വൻ അഭ്യാസങ്ങൾ വാർഷികാടിസ്ഥാനത്തിൽ നടത്താറുണ്ട്. എന്നാൽ പുതിയ അഭ്യാസത്തിൽ കരിങ്കടൽ കപ്പലുകളും പങ്കാളികളാവും.
കരിങ്കടൽ കപ്പലിന് ഉപരിതല യുദ്ധക്കപ്പലുകളും കലിബർ ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച അന്തർവാഹിനികളുമുണ്ട്. പക്ഷേ അതിന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഇല്ല. മുൻകാലങ്ങളിൽ, ശരത്കാലത്തിലാണ് റഷ്യ വാർഷിക തന്ത്രപരമായ സേനയുടെ അഭ്യാസങ്ങൾ നടത്തിയിരുന്നത്. ഉക്രെയ്‌നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ റഷ്യ അഭ്യാസം ഫെബ്രുവരിയിലേക്ക് മാറ്റിയതിൽ യുഎസ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
വിദേശ പങ്കാളികളെ റഷ്യ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് ക്രെംലിൻ വക്താവ് പെസ്കോവ് വ്യക്തമാക്കി. ഈ അഭ്യാസം പാശ്ചാത്യ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കരുതെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT