Sub Lead

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്: 26 ദിവസത്തിനുള്ളില്‍ 21കാരന് വധശിക്ഷ വിധിച്ച് കോടതി

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 40 സാക്ഷികളെയും 250 ശാസ്ത്രീയ രേഖകളും പോലിസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചത്.

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്:  26 ദിവസത്തിനുള്ളില്‍ 21കാരന് വധശിക്ഷ വിധിച്ച് കോടതി
X

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ വധശിക്ഷക്ക് വിധിച്ച് കോടതി. രാജസ്ഥാനിലെ ജില്ലാ പോക്‌സോ കോടതിയാണ് ചരിത്രം കുറിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിനടപടി പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരു മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച കോടതി വിധി നീതിന്യായ ചരിത്രത്തിലെ തന്നെ പുതിയ മാതൃകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 40 സാക്ഷികളെയും 250 ശാസ്ത്രീയ രേഖകളും പോലിസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചത്.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരന്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. പോലിസിന്റെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു.

കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് പോലിസില്‍ പരാതി നല്‍കി. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു.

Next Story

RELATED STORIES

Share it