Sub Lead

നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍

12,000 ത്തോളം സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിനു മുമ്പ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്.

നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ ബസ് സര്‍വ്വീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഭാഗീക സര്‍വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കാന്‍ കാരണമാവുമെന്നും ബസ് ഉടമകള്‍ പറഞ്ഞു . ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു.

12,000 ത്തോളം സ്വകാര്യ ബസുകളാണ് ലോക്ക്ഡൗണിനു മുമ്പ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ബസ്സ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ബസ്സുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന നിലപാടറിയിച്ച് ബസുടമകള്‍ രംഗത്തുവന്നത് . 70 ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുമഖത കാണിക്കും എന്നാണ് കരുതുന്നത്.

ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള സര്‍വീസ് വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സ്വകാര്യബസുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല.




Next Story

RELATED STORIES

Share it