Sub Lead

മോദി പിന്നാക്കക്കാരനല്ല, ജാതി വിവേചനം അനുഭവിച്ചിട്ടുമില്ല: മായാവതി

നരേന്ദ്ര മോദി താഴ്ന്ന ജാതിക്കാരനാണെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് അനുവദിക്കുമായിരുന്നില്ല. ആര്‍എസ്എസ് കല്യാണ്‍ സിങ്ങിനോട് എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടെ സഖ്യം ജാതീയത നിറഞ്ഞതാണെന്ന് പറയുന്ന മോദിയുടെ പരാമര്‍ശം അപക്വവും അപഹാസ്യവുമാണ്,' മായാവതി ട്വീറ്റ് ചെയ്തു.

മോദി പിന്നാക്കക്കാരനല്ല, ജാതി വിവേചനം   അനുഭവിച്ചിട്ടുമില്ല: മായാവതി
X

ലക്‌നൗ: എസ്പി-ബിഎസ്പി സഖ്യത്തിന് ജാതീയത ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോദിയുടെ പരാമര്‍ശം അപഹാസ്യമാണെന്ന് മായാവതി പറഞ്ഞു.

'ജനനം കൊണ്ട് പിന്നോക്ക ജാതിക്കാരനല്ല മോദി. ജാതീയതയുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുഭവിച്ചിട്ടും ഇല്ല. നരേന്ദ്ര മോദി താഴ്ന്ന ജാതിക്കാരനാണെങ്കില്‍ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് അനുവദിക്കുമായിരുന്നില്ല. ആര്‍എസ്എസ് കല്യാണ്‍ സിങ്ങിനോട് എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടെ സഖ്യം ജാതീയത നിറഞ്ഞതാണെന്ന് പറയുന്ന മോദിയുടെ പരാമര്‍ശം അപക്വവും അപഹാസ്യവുമാണ്,' മായാവതി ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ചത് കൊണ്ടാണ് ബിജെപി ഇത്തരത്തിലുളള ഭാഷ പ്രയോഗിക്കുന്നതെന്നും മുന്‍ യുപി മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഇനിയും അധികാരത്തില്‍ വരില്ലെന്നും വീണ്ടും പ്രധാനമന്ത്രി ആകാമെന്ന മോദിയുടെ മോഹം നടക്കില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

'ഉത്തര്‍പ്രദേശില്‍ മോദിക്ക് എസ്പി-ബിഎസ്പി സഖ്യത്തിനെതിരെ ഒന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് ജാതീയ അധിക്ഷേപങ്ങള്‍ നടത്തി പരിഹാസ്യനാകുന്നത്. ജാതീയമായി വേര്‍തിരിവുകള്‍ അനുഭവിക്കുന്ന ഞങ്ങള്‍ എങ്ങനെയാണ് ജാതിവിരുദ്ധത പ്രചരിപ്പിക്കുക,' മായാവതി ചോദിച്ചു.

'ഞങ്ങളുടെ സഖ്യത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് പകരം മോദി ഗുജറാത്തിലേക്ക് നോക്കണം. അവിടെ ദലിതര്‍ക്ക് മാന്യമായ ജീവിതം പോലും നയിക്കാനാവുന്നില്ല. ഗുജറാത്തിലെ ദലിതര്‍ ആക്രമങ്ങള്‍ക്ക് ഇരയാവുകയാണ്,' മായാവതി പറഞ്ഞു.

Next Story

RELATED STORIES

Share it