പ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 78.69 ശതമാനം പേര് ഉപരിപഠന യോഗ്യത നേടി. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര് പരീക്ഷയെഴുതിയതില്‍ 294888 പേരാണ് ജയിച്ചത്. മുന്‍ വര്‍ഷം ഇത്. 88.95 ശതമാനമായിരുന്നു. ഇത്തവണ 4.26 വിജയശതമാനം കുറഞ്ഞു. 39242 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. സയന്‍സ് -84.84, കൊമേഴ്സ്-76.11, ഹ്യുമാനീസ്-67.09 എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചുള്ള വിജയശതമാനം. എറണാകുളമാണ് വിജയ ശതമാനം കൂടുതലുള്ള ജില്ല. കുറവ് വയനാട്ടിലാണ്. എസ്എസ്എല്‍സി പോലെ തന്നെ മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര് ഫുള്‍ മാര്‍ക്ക് നേടി. 63 സ്കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. ഇതില്‍ ഏഴ് സര്‍ക്കാര്‍ സ്കുളുകളാണ്. ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം.
RELATED STORIES
കോവാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ
20 May 2024 9:36 AM GMTമസാല ബോണ്ട് കേസ്: ഇഡിക്ക് തിരിച്ചടി; ഇടപെടേണ്ട സാഹചര്യമില്ലെന്ന്...
20 May 2024 9:35 AM GMTഐസിഎഫ് ഹജ്ജ് ക്യാംപ് 25ന്
20 May 2024 9:33 AM GMTപെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി
20 May 2024 9:28 AM GMTബെംഗളൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലിസ് നടത്തിയ ലഹരിവേട്ടയില്‍...
20 May 2024 7:04 AM GMTസ്വകാര്യ വസ്തുവിൽ പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചിട്ടെന്ന് പരാതി
20 May 2024 7:00 AM GMT