Sub Lead

ഇറാന്‍ വിമാനത്തിനു നേരെ പാഞ്ഞടുത്ത് യുഎസ് യുദ്ധവിമാനം; അപകടം ഒഴിവായത് തലനാരിഴക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്ത യുദ്ധവിമാനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ വിമാനത്തിനു നേരെ പാഞ്ഞടുത്ത് യുഎസ് യുദ്ധവിമാനം;  അപകടം ഒഴിവായത് തലനാരിഴക്ക്; യാത്രക്കാര്‍ക്ക് പരിക്ക്
X

തെഹ്‌റാന്‍: ഇറാനിയന്‍ യാത്രാവിമാനത്തിനു നേരെ പാഞ്ഞെടുത്ത് അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിനെതുടര്‍ന്ന് തലനാരിഴക്ക് അപകടം ഒഴിവായി. വ്യാഴാഴ്ച സിറിയക്കു മുകളില്‍വച്ചാണ് സംഭവം. തങ്ങളുടെ നേര്‍ക്ക് പാഞ്ഞടുത്ത യുദ്ധവിമാനവുമായി കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, എന്നാല്‍ എഫ് 15 സുരക്ഷിതമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് യുഎസ് സൈനിക ഭാഷ്യം.മഹന്‍ എയറിന്റെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ വിമാനം വ്യാഴാഴ്ച തെഹ്‌റാനില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുദ്ധവിമാനത്തിന്റെ ദിശ മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ യാത്രാവിമാനം വായുവില്‍ താഴ്ത്തിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. എന്നാല്‍, അപ്രതീക്ഷിതമായി വിമാനം താഴ്ത്തിയതോടെ നിരവധി യാത്രാക്കാര്‍ ഇരിപ്പടത്തില്‍നിന്നു താഴെവീഴുകയും ചിലരുടെ തല മുകളിലെ സീലിങ്ങില്‍ ഇടിക്കുകയും ചെയ്തു. 'എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. ഒരു കറുത്ത വിമാനം തങ്ങളുടെ വിമാനത്തിന് സമീപം വന്നു, തങ്ങളുടെ വിമാനത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു-ഒരു യാത്രക്കാരന്‍ പറഞ്ഞു.

നിലവില്‍ ആണ്വായുധ വിഷയത്തിലും ചൈനയുമായുള്ള സഹകരണത്തിലും പശ്ചിമേഷ്യയിലെ ഇടപെടലിലും ഇറാനുമായി ഇടഞ്ഞുനില്‍ക്കുകയാണ് അമേരിക്ക.അമേരിക്കന്‍ സേനയുടെ താവളത്തിന് സമീപത്തുകൂടെയുള്ള വിമാനങ്ങളെ നിരീക്ഷിക്കുന്ന സാധാരണ നടപടിയുടെ ഭാഗമായ പറക്കലാണ് നടത്തിയതെന്നാണ് അമേരിക്കന്‍ സേന മറുപടി നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ തമ്മില്‍ 1000 മീറ്ററിലധികം ദൂരമുണ്ടായിരുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്.

Next Story

RELATED STORIES

Share it