Sub Lead

ചെന്നൈയില്‍ ഒരുമിച്ച് ജീവിച്ച യുവതികളില്‍ ഒരാളെ പോലിസ് കോഴിക്കോട്ടേക്ക് ബലമായി കൊണ്ടുപോയെന്ന് പരാതി

21 കാരിയായ കോഴിക്കോട് സ്വദേശിനിയെ സമ്മതംകൂടാതെ പോലിസ് പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. അതേസമയം, രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുവതിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കുന്നു.

ചെന്നൈയില്‍ ഒരുമിച്ച് ജീവിച്ച യുവതികളില്‍ ഒരാളെ പോലിസ് കോഴിക്കോട്ടേക്ക് ബലമായി കൊണ്ടുപോയെന്ന് പരാതി
X

ചെന്നൈ: ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയെ കേരളാ പോലിസ് ബലമായി നാട്ടിലേക്ക് കൊണ്ടു പോയെന്ന് പരാതി.21 കാരിയായ കോഴിക്കോട് സ്വദേശിനിയെ സമ്മതംകൂടാതെ പോലിസ് പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. അതേസമയം, രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുവതിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കുന്നു.

കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റന്‍ഡായ പെണ്‍കുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തതോടെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ചെന്നൈയില്‍ നിന്ന് കാറില്‍ കോഴിക്കോട് എത്തിയാണ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയത്. നുംഗമ്പാക്കത്തെ വസതിയില്‍ ചെന്നൈ സ്വദേശിനിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. ബിരുദ വിദ്യാര്‍ത്ഥിയാണ് ചെന്നൈ സ്വദേശിനി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. ഇന്ന് നുംഗമ്പാക്കത്തെത്തിയ കൊടുവള്ളി പോലിസ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോരുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു. പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി നുഗമ്പാക്കം പോലിസിലും പരാതി നല്‍കി. പെണ്‍കുട്ടിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it