Sub Lead

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരന് വിറ്റ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; ഒഡീഷയില്‍ 17കാരന്‍ പിടിയില്‍

കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. തുടര്‍ന്ന് ആഗസ്തില്‍ ഇരുവരും ഒഡിഷയില്‍ നിന്ന് രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി. അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ 55കാരന് വിറ്റ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; ഒഡീഷയില്‍ 17കാരന്‍ പിടിയില്‍
X

ഭുവനേശ്വര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് 55കാരനായ മധ്യവയസ്‌കന് വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ വിറ്റ 17 കാരനെ ഒഡീഷ പോലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. തുടര്‍ന്ന് ആഗസ്തില്‍ ഇരുവരും ഒഡിഷയില്‍ നിന്ന് രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി. അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്.

പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പോലിസിനോട് പറഞ്ഞു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പോലിസ് രക്ഷപ്പെടുത്തി. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

യുവതിയെ രക്ഷപ്പെടുത്താനെത്തിയ പോലിസും നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. യുവതിയെ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. 55കാരന്‍ പണം നല്‍കിയാണ് യുവതിയെ സ്വന്തമാക്കിയതെന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്.

ഭാര്യയെ വിറ്റ ശേഷം 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിരുന്നു.ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍, യുവാവിന്റെ വാക്ക് വിശ്വാസത്തിലെടുക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ തയ്യാറായില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് ഇയാളുടെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ 1.8 ലക്ഷം രൂപക്ക് വിറ്റെന്നും സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനാണ് വിറ്റതെന്നും കൗമാരക്കാരന്‍ സമ്മതിച്ചു.

Next Story

RELATED STORIES

Share it