പൗരത്വ ഭേദഗതി നിയമം: ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് മോദി
ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി കൊല്‍ക്കത്തയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി കൊല്‍ക്കത്തയില്‍ പറഞ്ഞു.
ആരുടെയും പൗരത്വം കളയാനല്ല നിയമം കൊണ്ടുവന്നിരിക്കുന്നത്. പൗരത്വം നല്‍കുകയാണ് നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും മോദി പറഞ്ഞു.
'പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ല. അതിന്റെയൊന്നും ആവശ്യം ഇനിയില്ല. നിയമത്തെക്കുറിച്ച് രാജ്യത്തെ യുവാക്കള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്. ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് അതിനു കാരണം. യുവാക്കളുടെ സംശങ്ങള്‍ മാറ്റികൊടുക്കുകയാണ് നമ്മുടെ ദൗത്യം'. ബിജെപിയുടെ പൊതുപരിപാടിയില്‍ മോദി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് മോദി ബംഗാളില്‍ എത്തിയത്.
പാക്കിസ്താനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്ന് ഗാന്ധിജി അടക്കമുള്ള മഹാന്മാര് ആഗ്രഹിച്ചിരുന്നതായും മോദി പറഞ്ഞു.
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT