Sub Lead

ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി

ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി
X

ആലുവ: എറണാകുളം ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടെ, പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പോലിസ് കസ്റ്റഡിയിലുള്ള പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മൊഴി നല്‍കിയതായാണു വിവരം. സുഹൃത്തിന്റെ സഹായത്തോടെ മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കൈമാറിയെന്നും സംഭവത്തില്‍ പ്രതി പണം കൈപ്പറ്റിയതായും മൊഴി നല്‍കിയിട്ടുണ്ട്. സക്കീര്‍ ഹുസയ്ന്‍ എന്നയാള്‍ക്കാണ് സുഹൃത്ത് പെണ്‍കുട്ടിയെ കൈമാറിയതെന്നാണ് ഇയാള്‍ പറയുന്നത്. ആലുവയിലെ പാലത്തിനടിയില്‍ വച്ചാണ് പെണ്‍കുട്ടിയെ കൈമാറിയതെന്നും പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് സഹായിയി പ്രവര്‍ത്തിച്ച സുഹൃത്തിനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിഴാഴ്ച വൈകീട്ട് 3.30ഓടെയാണ് ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യുപി സ്‌കൂളുലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാന്ദ്‌നിയെയാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അസ്ഫാകിനെ ഇന്നലെ തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാണെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. സക്കീര്‍ ഹുസയ്‌നെ കണ്ടെത്താനും ഇയാള്‍ എവിടേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നും അറിയാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്.

Next Story

RELATED STORIES

Share it