Sub Lead

പുത്തുമല ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു

പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണം.

പുത്തുമല ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു
X

വയനാട്: കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവച്ചു. നാളെ രാവിലെ ആറിന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിനുള്ള കാരണം.

മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സമയത്ത് തുടര്‍ച്ചയായി മണ്ണ് ഇടിയുന്ന അവസ്ഥയാണ് ഉണ്ടായത്. നിലവില്‍ പത്ത് പേരെ രക്ഷിച്ച് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മേപ്പാടിയില്‍ മഴ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടാണ് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പുത്തുമലയ്ക്ക് താഴെയുള്ള എഴുപതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഔദ്യോഗികമായി വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രി പത്ത് മണിയോടുകൂടി പുത്തുമല, പച്ചക്കാട് എന്നീ പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെയോടെ ഉരുള്‍പൊട്ടല്‍ രൂക്ഷമാകുകയായിരുന്നു. പുത്തുമലയിലെ തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാഡികള്‍, ഒരു അമ്പലം, പള്ളി, ഒരു ക്യാന്റീന്‍ എന്നിവ ഉള്‍പൊട്ടലില്‍ പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ആളുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി ബന്ധം ഇല്ലാതിരുന്ന ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും തകരാറിലായിരുന്നു. ഇതോടെ സംഭവം പുറത്തറിയാന്‍ വൈകി. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പുറത്ത് വിട്ടതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറംലോകം അറിയുന്നത്. സംഭവങ്ങളുടെ ദൃക്‌സാക്ഷിയായെ ഇയാളെ പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it