Sub Lead

സിപിഎം എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.

സിപിഎം എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം
X

കൊച്ചി: സിപിഎം എംപിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു ലക്ഷദ്വീപ് ഭരണകൂടം. സിപിഎം എംപിമാരുടെ സംഘം നല്‍കിയ അപേക്ഷയാണ് അഡ്മിനിസ്‌ട്രേഷന്‍ തള്ളിയത്. കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. ഇതിനെതിരേ ശക്തമായ പ്രതിഷേധമവുമായി മുന്നോട്ട് പോവാനാണ് സിപിഎം തീരുമാനം.വി ശിവദാസന്‍, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. യാത്ര മുടക്കാന്‍ അഡ്മിനിസ്‌ടേഷന്‍ ശ്രമിക്കുന്നുവെന്ന് എളമരം കരിം ആരോപിച്ചിരുന്നു.


നേരത്തെ എഐസിസി സംഘത്തിനും സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. അതിനിടെ ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ നിയമങ്ങള്‍ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപിയുടെ നിലപാട്.

അതേസമയം, ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ കിരാത നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധം തുടരുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ പ്രതിഷേധിച്ചതിന് ഇന്നലെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താനില്‍ കലക്ടറുടെ കോലം കത്തിച്ച 12 പേരെ നേരത്തെ റിമാന്റ് ചെയ്തിരുന്നു. ഈ 23 പേരെയും കമ്യൂണിറ്റി ഹാളിലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഒരുമിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്റെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ ചേരും.

Next Story

RELATED STORIES

Share it