Sub Lead

ബിഹാറില്‍ മുസ്‌ലിം ഐഎഎസുകാരനെ ചീഫ് സെക്രട്ടറിയാക്കിയത് ബിജെപിക്കുള്ള സന്ദേശമോ?

ഐഎഎസ് ഓഫിസര്‍ അമീര്‍ സുബ്ഹാനിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം സംസ്ഥാനത്തെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി)ക്ക്, മുഖ്യമന്ത്രി ഒരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കില്ലെന്ന രാഷ്ട്രീയ സന്ദേശമാണെന്ന് മുതിര്‍ന്ന ജനതാദള്‍ (യുണൈറ്റഡ്) നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബിഹാറില്‍ മുസ്‌ലിം ഐഎഎസുകാരനെ  ചീഫ് സെക്രട്ടറിയാക്കിയത്   ബിജെപിക്കുള്ള സന്ദേശമോ?
X

പട്‌ന: മുതിര്‍ന്ന മുസ്‌ലിം ഐഎഎസ് ഓഫിസറെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ച് വന്‍ മാറ്റത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഐഎഎസ് ഓഫിസര്‍ അമീര്‍ സുബ്ഹാനിയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം സംസ്ഥാനത്തെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി)ക്ക്, മുഖ്യമന്ത്രി ഒരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കില്ലെന്ന രാഷ്ട്രീയ സന്ദേശമാണെന്ന് മുതിര്‍ന്ന ജനതാദള്‍ (യുണൈറ്റഡ്) നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.


വ്യാഴാഴ്ച നിയമിതനായ സുബ്ഹാനി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ഇപ്പോള്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഒരേയൊരു മുസ്ലീം സിവില്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍

1987 ബാച്ച് ഐഎഎസ് ടോപ്പറായ സുബ്ഹാനി ബീഹാറിലെ സിവാന്‍ ജില്ലയില്‍ നിന്നുള്ളയാളാണ്. സംസ്ഥാന സര്‍ക്കാരിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സമപ്രായക്കാരും പറയുന്നതനുസരിച്ച്, മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

'സത്യസന്ധനും ഫലപ്രദനുമായ' എന്നറിയപ്പെടുന്ന സുബ്ഹാനി, 1990കളില്‍ രണ്‍വീര്‍ സേനയും മാവോവാദികളും തമ്മിലുള്ള ജാതിയുദ്ധം രൂക്ഷമായപ്പോള്‍ ഭോജ്പൂരിലെ ജില്ലാ മജിസ്‌ട്രേറ്റായിരുന്നു.

സുബ്ഹാനി സ്ഥിതിഗതികള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും കാലക്രമേണ നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരുമായി അടുപ്പത്തിലാവുകയും ചെയ്തുവെന്ന് ബിഹാര്‍ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


സുബ്ഹാനി മുമ്പ് ഒരു ദശാബ്ദത്തോളം (2009-2019) ബീഹാറിലെ ഹോം കമ്മീഷണറായി (പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര വകുപ്പ്) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബീഹാറിലെ ആഭ്യന്തര വകുപ്പിന്റെ തലവനായ ഏതൊരു സിവില്‍ സര്‍വീസിന്റെയും ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവധിയായിരുന്നു ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹത്തെ വികസന കമ്മീഷണറായി നിയമിച്ചു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് സുബ്ഹാനി

'സംസ്ഥാനത്തെ ഏറ്റവും മികച്ച ഓഫിസര്‍മാരില്‍ ഒരാളാണ് അമീര്‍ സുബ്ഹാനിജി, അദ്ദേഹത്തിന് സീനിയോറിറ്റിയും അനുഭവപരിചയവുമുണ്ട്. എന്നിരുന്നാലും, ഇത് ഞങ്ങളുടെ നേതാവ് നിതീഷ് കുമാറിന്റെ മഹത്തായ തീരുമാനമാണ്, പ്രതീകാത്മകവുമാണ്' -കെ സി ത്യാഗി (ജെഡിയു ജനറല്‍ സെക്രട്ടറി) പറഞ്ഞു.

'നിതീഷ് കുമാര്‍ ഒരിക്കലും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും തിരിച്ചറിയാനുള്ള വ്യക്തമായ സന്ദേശമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ആദ്യത്തെ മുസ്ലീം ചീഫ് സെക്രട്ടറിയാണ് സുബ്ഹാനി, എന്‍ഡിഎ ഭരിക്കുന്ന ഏത് സംസ്ഥാനമെടുത്താലും ആദ്യത്തെയാളാണ് സുബ്ഹാനിയെന്ന് ത്യാഗി പറഞ്ഞു. 'അതിനാല്‍, ഈ രീതിയില്‍, ഭരണത്തിന്റെ കാര്യത്തില്‍ നിതീഷ് കുമാറിന്റെ ഉറച്ച പിടിയെക്കുറിച്ചുള്ള മറ്റൊരു സൂചനയാണിത്. തന്റെ സര്‍ക്കാര്‍ ഒരിക്കലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിതീഷ് കുമാര്‍ എല്ലായ്‌പ്പോഴും ഒരു മുസ്‌ലിം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഒരു സുപ്രധാന സ്ഥാനത്ത് ഉണ്ടെന്ന് ഉറപ്പാക്കുന്നതില്‍ അനുകൂലമായിരുന്നുവെന്ന് ഒരു മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമീര്‍ സുബ്ഹാനിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഫ്‌സല്‍ അമാനുള്ള ആയിരുന്നു.

ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ 'അവകാശം' എന്ന് ബിജെപി

ഒരു ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ 'അവകാശം' ആണെന്ന് സുബ്ഹാനിയുടെ നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിഹാറില്‍ നിന്നുള്ള മൂന്ന് തവണ ബിജെപി എംപിയും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് തലവനുമായ സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.'അമീര്‍ സുബ്ഹാനി സാഹബ് ഓഫീസിലെ ഏറ്റവും സീനിയറാണെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനായാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും തങ്ങള്‍ക്കറിയാം. ഇത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. മുഖ്യമന്ത്രിക്ക് ഏത് ഉദ്യോഗസ്ഥനെ വേണമെങ്കിലും ചീഫ് സെക്രട്ടറിയായി നിയമിക്കാം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ ഒരിക്കലും ഇടപെട്ടിട്ടില്ല, എതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it