Sub Lead

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിങ് താക്കൂര്‍
X

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലിസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെ മറ്റൊരു വിവാദപരാമര്‍ശവുമായി പ്രജ്ഞാ സിങ് താക്കൂര്‍. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് പറഞ്ഞു. വാര്‍ത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലാണ് പ്രജ്ഞാ സിങ് താക്കൂറിന്റെ തുറന്ന് പറച്ചില്‍.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ താനെന്തിന് പശ്ചാത്തപിക്കണം? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണര്‍ത്തുന്നു. അയോധ്യയില്‍ വലിയ രാമ ക്ഷേത്രം പണിയും. കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയില്‍ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണികയെന്നും പ്രജ്ഞാ സിങ് ചോദിച്ചു.

കഴിഞ്ഞ ദിവസം ഹേമന്ത് കര്‍ക്കരയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രജ്ഞാ സിങിനെതിരെ മധ്യപ്രദേശ് പൊലിസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ പരാതിയില്‍മേലാണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ പ്രജ്ഞാ സിങിന് നോട്ടീസയച്ചിരുന്നു.

2011ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കരയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞത്.

Next Story

RELATED STORIES

Share it