Sub Lead

വിഎസ്എസ്‌സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്കു പിന്നില്‍ വന്‍ റാക്കറ്റ്; കേരളാ പോലിസ് ഹരിയാനയിലേക്ക്

വിഎസ്എസ്‌സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്കു പിന്നില്‍ വന്‍ റാക്കറ്റ്; കേരളാ പോലിസ് ഹരിയാനയിലേക്ക്
X

തിരുവനന്തപുരം: വിഎസ്എസ് സി(വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷയിലെ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ഹൈടെക് കോപ്പിയടിക്കു പിന്നില്‍ വന്‍ റാക്കറ്റന്ന് പോലിസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് സംഘമെന്നാണ് നിഗമനം. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നതിനാല്‍ കേസന്വേഷിക്കുന്ന കേരളാ പോലിസ് ഹരിയാനയിലേക്ക് പോവുമെന്നാണ് സൂചന.

അറസ്റ്റിലായ പ്രതികള്‍ ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായിട്ടുണ്ട്. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് പിടിയിലായ പ്രതികള്‍ പരീക്ഷ എഴുതിയത്. എന്നാല്‍ സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത് ഗൗതം ചൗഹാന്‍ എന്നയാളാണെന്നും പോലിസ് അറിയിച്ചു. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വന്‍തുക കൈപ്പറ്റു. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് പ്രത്യേക സംഘമുണ്ട്. ഇതില്‍പ്പെട്ട ചിലരാണ് തിരുവനന്തപുരത്ത് പിടിയിലായതെന്നാണ് പോലിസ് പറയുന്നത്. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും. വയറ്റില്‍ ബെല്‍റ്റ് കെട്ടി അതിലാണു ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കും. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കും. വിമാനത്താവളത്തിനു സമീപം താമസിച്ചിരുന്ന സംഘം പരീക്ഷ എഴുതിയ ശേഷം ഉടന്‍ തന്നെ വിമാനത്തില്‍ തിരിച്ചുപോവാനാണു ലക്ഷ്യമിട്ടിരുന്നത്. കേരളാ പോലിസിനു പുറമെ കേന്ദ്ര ഏജന്‍സികളും സംഘത്തെ ചോദ്യം ചെയ്തു. ഹരിയാന പോലിസിന്റെ സഹായത്തോടെയാണ് യഥാര്‍ഥ പേരുകള്‍ കണ്ടെത്തിയത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ് സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്.

Next Story

RELATED STORIES

Share it