Sub Lead

വൈദ്യുതി യൂനിറ്റിന് 16 പൈസ കൂടി സര്‍ച്ചാര്‍ജ് വേണമെന്ന് ബോര്‍ഡ്

വൈദ്യുതി യൂനിറ്റിന് 16 പൈസ കൂടി സര്‍ച്ചാര്‍ജ് വേണമെന്ന് ബോര്‍ഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് നടപ്പാവുന്നതിനു മുമ്പ് തന്നെ സര്‍ചാര്‍ജ്ജ് വര്‍ധനവിനും സാധ്യത. വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സര്‍ച്ചാര്‍ജ് വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ധനവിലയിലെ വര്‍ധനവ് കാരണം വൈദ്യുതി വാങ്ങാന്‍ 94 കോടി അധികം വേണ്ടിവന്നതായാണ് ബോര്‍ഡ് അറിയിച്ചത്. ഇത് ഈടാക്കാന്‍ യൂനിറ്റിന് 16 പൈസ അധികം ചുമത്തേണ്ടിവരുമെന്നാണ് പറയുന്നത്.

2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ അധികം ചെലവായ തുക ഈടാക്കാന്‍ യൂനിറ്റിന് 30 പൈസ അധികം ചുമത്തണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് നല്‍കിയ അപേക്ഷ കമ്മിഷന്റെ പരിഗണനയിലാണ്. ഇതില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ജൂണ്‍ ഒന്നുമുതല്‍ തീരുമാനം അനുസരിച്ചുള്ള തുക ഈടാക്കുമെന്നാണ് സൂചന. എന്നാല്‍, തുക എത്ര അനുവദിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മീഷനാണ്. നിലവില്‍ യൂനിറ്റിന് ഒമ്പത് പൈസയാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. ഈ മാസത്തോടെ ഇതിന്റെ കാലാവധി തീരും. പുതിയ അപേക്ഷയില്‍ കമ്മിഷന്‍ തെളിവെടുപ്പ് നടത്തും. ഇപ്പോള്‍ മൂന്നുമാസത്തിലൊരിക്കലാണ് സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. ഇത് മാസംതോറുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനവും ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കരട് ചട്ടങ്ങളില്‍ ഉപഭോക്താക്കളുടെ അഭിപ്രായം കേള്‍ക്കാനുള്ള തെളിവെടുപ്പ് 24ന് നടക്കും. വൈദ്യുതി ചാര്‍ജ്ജ് അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

RELATED STORIES

Share it