Sub Lead

ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറുത്ത് കൊന്നു; ശരീരത്തില്‍ 20 തവണ കുത്തിയതിന്റെ പാടുകള്‍

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഇവരുടെ കഴുത്ത് അറുത്തനിലയിലാണ് ആശുപത്രിയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. കൂടാതെ ശരീരമാസകലം 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വയറില്‍തന്നെ ഒന്നിലധികം മുറിവുണ്ട്. പ്രതിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായി പോലിസ് ഉദ്യോഗസ്ഥ പ്രിയങ്ക കശ്യപ് പറഞ്ഞു.

ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറുത്ത് കൊന്നു; ശരീരത്തില്‍ 20 തവണ കുത്തിയതിന്റെ പാടുകള്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വയോധികയെ ലൈംഗികമായി പീഡിപ്പിച്ചതിനുശേഷം കഴുത്തറുത്ത് കൊന്നു. ബിഹാറിലെ ബെഗുസാരായ് സ്വദേശിനിയായ 62കാരിയാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു. ജോലി കഴിഞ്ഞെത്തിയ മകനാണ് ഇവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയില്‍നിന്നാണ് വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട വിവരം പോലിസിന് ലഭിക്കുന്നത്.

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഇവരുടെ കഴുത്ത് അറുത്തനിലയിലാണ് ആശുപത്രിയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. കൂടാതെ ശരീരമാസകലം 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വയറില്‍തന്നെ ഒന്നിലധികം മുറിവുണ്ട്. പ്രതിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായി പോലിസ് ഉദ്യോഗസ്ഥ പ്രിയങ്ക കശ്യപ് പറഞ്ഞു. വയോധിക ആക്രമണത്തിനിരയായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പോലിസെത്തി ഇയാള്‍ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഭവസമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി പോലിസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായി പോലിസ് പറഞ്ഞു. നോയിഡയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ ചെന്നപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് മകന്‍ പറഞ്ഞു. ബിഹാറിലെ ബെഗുസാരായി സ്വദേശിയായ വയോധികയും മകനും ചെറുമകനും ഡല്‍ഹിയിലെ ഒരു ഗ്രാമത്തിലാണ് താമസിച്ചുവന്നിരുന്നത്. വയോധിക വീടിനടുത്ത് പച്ചക്കറികള്‍ വില്‍ക്കാറുണ്ടായിരുന്നു. ഞായറാഴ്ച കൊച്ചുമകനോടൊപ്പം പച്ചക്കറി വണ്ടി പുറത്തിട്ടശേഷം ഭക്ഷണം പാകം ചെയ്യാനായി വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it