Sub Lead

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കോ? മുന്നറിയിപ്പുമായി നോറിയല്‍ റൂബിനി, ഭയപ്പാടോടെ ലോകം

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കോ? മുന്നറിയിപ്പുമായി നോറിയല്‍ റൂബിനി, ഭയപ്പാടോടെ ലോകം
X

വാഷിങ്ടണ്‍: ലോകത്തെ പല രാജ്യങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല ബിരുദധാരിയുമായ നോറിയല്‍ റൂബിനി.ഇത് ആയിരങ്ങളുടെ തൊഴില്‍ നഷ്ടത്തിനും പണപ്പെരുപ്പം വര്‍ധിക്കാനും ഇടയാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

2008ല്‍ ലോകത്തെ പല രാജ്യങ്ങളെയും തകിടം മറിച്ച മാന്ദ്യം കൃത്യമായി പ്രവചിച്ച സാമ്പത്തിക വിദഗ്ധനാണ് ഇദ്ദേഹം. ഈ വര്‍ഷം അവസാനത്തോടെ മാന്ദ്യം ആരംഭിക്കുകയും അടുത്ത വര്‍ഷം യുഎസിലും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും മാന്ദ്യം തുടരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും അമേരിക്കയിലെ എസ് ആന്റ് പി 500 ഓഹരി വിപണിയില്‍ 30 ശതമാനം ഇടിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2007-2008 കാലഘട്ടത്തില്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെയും ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലെയും റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തെ മാന്ദ്യം സാരമായി ബാധിക്കുമെന്ന നോറിയല്‍ റൂബിനിയുടെ പ്രവചനം ശരിയായിരുന്നു.

ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ലോകത്തെ പല രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ലോകത്തെ ഭയപ്പെടുത്തുന്നുണ്ട്.

'ലോകത്തിലെ പല രാജ്യങ്ങളുടെയും കടബാധ്യത വര്‍ധിച്ചുവരികയാണ്. ആ രാജ്യങ്ങളിലെ കമ്പനികളുടെ കടവും പൊതുമേഖലാ കമ്പനികളുടെ കടവും കൂടിവരികയാണ്. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. ഈ വര്‍ഷം അവസാനത്തോടെ തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും കൂടും'- അദേഹം വ്യക്തമാക്കുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നത് തീര്‍ച്ചയായും അസാധ്യമാകും. വരും മാസങ്ങളില്‍ പണപ്പെരുപ്പം കൂടും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിലക്കയറ്റം മൂലം വിലയില്‍ തീര്‍ച്ചയായും വര്‍ധനയുണ്ടാകും. ഈ വിലക്കയറ്റം അനിവാര്യമാണ്. ഇതുകൂടാതെ, ചൈനയിലെ സീറോ കൊവിഡ് റൂള്‍, റഷ്യഉക്രെയ്ന്‍ സംഘര്‍ഷം മുതലായവ കാരണം ലോകമെമ്പാടും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും നോറിയല്‍ റൂബിനി മുന്നറിയിപ്പ് നല്‍കുന്നു.

പല സര്‍ക്കാരുകള്‍ക്കും ഇത് നിയന്ത്രിക്കാനാവില്ല. പല രാജ്യങ്ങളും കടക്കെണിയിലായതിനാല്‍ ഈ മാന്ദ്യം തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 2008ല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയാണ് സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ബാങ്കുകള്‍, കോര്‍പറേഷനുകള്‍, ഓഹരി വിപണികള്‍, സ്വകാര്യ കമ്പനികള്‍, ഫണ്ട് കമ്പനികള്‍ എന്നിവയെയാണ് ഇത്തവണ സാരമായി ബാധിക്കുകയെന്നും ആഗോള വിപണി സാഹചര്യം, ഏഷ്യയില്‍ വിദേശ കമ്പനികള്‍ ഒത്തുകൂടല്‍, കാലാവസ്ഥാ വ്യതിയാനം, അഭയാര്‍ഥി പ്രശ്‌നം തുടങ്ങി നിരവധി കാര്യങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാന്ദ്യമായിരിക്കും അടുത്ത മഹാമാരിയെന്ന് നോറിയല്‍ റൂബിനി മുന്നറിയിപ്പ് നല്‍കുന്നു.

Next Story

RELATED STORIES

Share it