Sub Lead

പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് 17 കാരനെ കുത്തിക്കൊന്നു

പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് 17 കാരനെ കുത്തിക്കൊന്നു
X

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കൗമാരക്കാരായ നാലുപേര്‍ ചേര്‍ന്ന് 17 കാരനെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിക്കു സമീപം മംഗോല്‍പുരിയിലാണ് സംഭവം. കേസില്‍ 18 കാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഔട്ടര്‍ ഡല്‍ഹിയിലെ മംഗോല്‍പുരിയിലെ പാര്‍ക്കിലാണ് 17കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 30ന് ഒരു പോലിസ് കോണ്‍സ്റ്റബിളാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് മരിച്ച 17കാരനെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ 170 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ചതായും 230ഓളം പേരെ ചോദ്യം ചെയ്തതായും ഡിസിപി(ഔട്ടര്‍) പര്‍വീന്ദര്‍ സിങ് പറഞ്ഞു.

പ്രാദേശികമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും മറ്റ് മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞു. ഇവരില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ കണ്ടെടുത്തതായും അദ്ദഹേ പറഞ്ഞു. തന്റെ കസിന്‍ സഹോദരിയോട് 'അശ്ലീല' ഭാഷ ഉപയോഗിച്ചതിനാലാണ് സുഹൃത്തുക്കള്‍ക്കൊപ്പം പോയി ആക്രമിച്ചതെന്ന് പ്രതിയായ സച്ചിന്‍ പോലിസിനോട് പറഞ്ഞു. 'അവനെ ഒരു പാഠം പഠിപ്പിക്കാന്‍' വേണ്ടി സച്ചിന്‍ സുഹൃത്തുക്കളോടൊപ്പം പോയി ആക്രമിക്കുകയായിരുന്നു. നാലു പ്രതികളും 17കാരനെ നിരവധി തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.

Delhi: 17-year-old stabbed to death in Mangolpuri over 'abusing a girl'

Next Story

RELATED STORIES

Share it