- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഴയകാല ത്യാഗത്തിന്റെ പേരിൽമാത്രം പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല: സിപിഎം
മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണം.

കണ്ണൂർ: തുടർഭരണമാകുമ്പോൾ സർക്കാരിനെയും പാർട്ടിയെയും ദുസ്വാധീനത്തിന് വിധേയമാക്കാൻ ശ്രമങ്ങളുണ്ടായേക്കാമെന്നും വഴങ്ങരുതെന്നും സിപിഎം മുന്നറിയിപ്പ്. തുടർച്ചയായി അധികാരത്തിലെത്തിയ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ 'പാർട്ടിയും ഭരണവും' എന്ന രേഖയിലാണ് നിർദേശം.
പ്രധാന നിർദേശങ്ങൾ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വിവരിച്ചു. പഴയകാല ത്യാഗത്തിന്റെ പേരിൽമാത്രം പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാവില്ല. വർത്തമാനകാലത്തെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ട് ജനതയെ നയിക്കാൻ പ്രാപ്തമാണ് എന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ എന്നും കോടിയേരി ഓർമിപ്പിച്ചു.
തുടർഭരണം സോവിയറ്റ് യൂനിയനിലെയും ബംഗാളിലെയും പാർട്ടിക്കുണ്ടാക്കിയ വിനകളെ സൂചിപ്പിച്ച് അതിലെ അനുഭവങ്ങൾ പാഠമാകണമെന്ന ആമുഖത്തോടെയാണ് പ്രവർത്തകർക്കുള്ള നിർദേശങ്ങൾ. സ്വയം അധികാര കേന്ദ്രമാവുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാവും. അത്തരം പ്രവണതകളെ നേരിടാനാകണം. വ്യക്തിഗതമായ വിദ്വേഷങ്ങളും താത്‌പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പാക്കുന്ന രീതി ഉണ്ടാവരുത്.
ഭരിക്കാൻ പ്രാപ്തരായവരെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. അവർ ചുമതല കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കും, പിശകുകളുണ്ടെങ്കിൽ തിരുത്തിക്കും. എന്നാൽ, ദൈനംദിന ഭരണത്തിൽ പാർട്ടി ഒരുതരത്തിലും ഇടപെട്ടുകൂടാ. സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ മാനദണ്ഡമനുസരിച്ച് മാത്രമാകണം. മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അഴിമതി സാധ്യത കൂടുതലായതിനാൽ ജാഗ്രത വേണം. ഈ മേഖലയിൽ അഴിമതിക്കെതിരേ കർശനനടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം.
സ്ഥലം മാറ്റത്തിൽ മാനദണ്ഡം പാലിക്കുക, സ്പെഷ്യൽ ഓർഡറുകൾ നിരുൽസാഹപ്പെടുത്തുക, പി എസ് സി നിയമനത്തിന് പകരം വർക്ക് അറേഞ്ച്‌മെന്റ് സംവിധാനം പാടില്ല, ഒഴിവുകൾ യഥാസമയം നികത്തണം, ഉയർന്ന തസ്തികയിലുള്ളവരെ അതിൽ താഴെയുള്ള തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിൽ അയക്കുന്ന പ്രവണത പാടില്ല തുടങ്ങിയ നിർദേശങ്ങളും രേഖയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















