Sub Lead

പിങ്ക് പോലിസിന്റെ പരസ്യ വിചാരണ:10 ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് പട്ടികജാതി കമ്മീഷൻ

വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലിസിൽ നിന്ന് ദുരനുഭവമുണ്ടായത്.

പിങ്ക് പോലിസിന്റെ പരസ്യ വിചാരണ:10 ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് പട്ടികജാതി കമ്മീഷൻ
X

തിരുവനന്തപുരം: മൊബൈൽ മോഷണം ആരോപിച്ച് പോലിസ് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ പോലിസിൽ നിന്ന് റിപോർട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.

വെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലിസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പോലിസ് ഉദ്യോഗസ്ഥയായ രജിത നായർ നടുറോഡിൽ മാനസികമായി പീഠിപ്പിക്കുകയായിരുന്നു.

പോലിസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി.

ഉദ്യോ​ഗസ്ഥയെ ന്യായീകരിച്ച് മേലുദ്യോ​ഗസ്ഥർ രം​ഗത്തെത്തിയതോടെ ജാതീയ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നൽകി. പോലിസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗൺസിലിങ് നൽകിയിരുന്നു.

Next Story

RELATED STORIES

Share it