Sub Lead

ചേവായൂര്‍ കൂട്ടബലാല്‍സംഗം: ഇന്ത്യേഷിനായി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്‌കൂട്ടറില്‍ കര്‍ണാടകയിലേക്ക് കടന്നുകളഞ്ഞെന്നാണ് വിവരം.

ചേവായൂര്‍ കൂട്ടബലാല്‍സംഗം: ഇന്ത്യേഷിനായി പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
X

കോഴിക്കോട്: ചേവായൂര്‍ പീഡനക്കേസില്‍ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി പോലിസ് ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതിയെ കാണുന്നവര്‍ മെഡിക്കല്‍ കോളജ് പോലിസിനെ വിവരമറിയിക്കണമെന്നാണ് അറിയിപ്പ്. എന്നാല്‍ പ്രതി സംസ്ഥാനം വിട്ടെന്നാണ് സൂചന. കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ അതേ സ്‌കൂട്ടറില്‍ കര്‍ണാടകയിലേക്ക് കടന്നുകളഞ്ഞെന്നാണ് വിവരം.

2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ നാലുമാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യേഷ് കുമാറിനെ പിടികൂടുന്നത്. ചേവായൂരില്‍ മാനസിക വെല്ലുവിളിയുള്ള യുവതിയെ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ചു പീഡിപ്പിച്ച കേസിലാണ് ഇന്ത്യേഷിനെ പോലിസ് തിരയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ചേവായൂര്‍ സ്വദേശിയായ യുവതി രക്ഷിതാക്കളോട് പിണങ്ങിയാണ് വീടുവിട്ടിറങ്ങിയത്. മുണ്ടിക്കല്‍ത്താഴം വയല്‍ സ്‌റ്റോപ്പിനടുത്ത് വച്ച് ബൈക്കിലെത്തിയ പ്രതികള്‍ യുവതിയുമായി പരിചയം സ്ഥാപിച്ചു. തുടര്‍ന്നു ബസ് ഷെഡില്‍ എത്തിക്കുകയായിരുന്നു. ബസില്‍ വച്ച് യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു.

തുടര്‍ന്നു ഭക്ഷണം പാഴ്‌സല്‍ വാങ്ങി നല്‍കിയശേഷം പ്രതികള്‍ യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാന്റിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടില്‍ തിരിച്ചെത്തിയ യുവതിയില്‍നിന്നു രക്ഷിതാക്കള്‍ സംഭവങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവികള്‍ പോലിസ് പരിശോധിച്ചാണു പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it