Sub Lead

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി യെദ്യൂരപ്പ സര്‍ക്കാര്‍

നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.

ബിജെപി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി യെദ്യൂരപ്പ സര്‍ക്കാര്‍
X

ബംഗളൂരു: ബിജെപി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ വഴിവിട്ട നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. നിയമോപദേശം മറികടന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില ജന പ്രതിനിധികള്‍ക്കെതിരെ കലാപ ശ്രമം, വധ ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. ഇത്തരത്തിലുള്ള ഗുരുതര ക്രിമിനല്‍ കേസുകളടക്കമാണ് പിന്‍വലിക്കുന്നത്.

ആഗസ്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഘ്പരിവാര്‍ നേതാക്കളടക്കമുള്ളവര്‍ക്കെതിരേയുള്ള 63 കേസുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വനം മന്ത്രി അനന്ത് സിങ്, കൃഷിമന്ത്രി ബിസി പാട്ടീല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംപി രേണുകാചാര്യ, മൈസൂരു കൊടഗു എംപി പ്രതാപ് സിംഹ, ഹവേരി എംഎല്‍എ നെഹ്‌റു ഒലേക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. രേണുകാചാര്യക്കെതിരെ വധ ശ്രമത്തിനാണ് കേസുള്ളത്. എംപി സുമലതക്കെതിരെയുള്ള കേസും പിന്‍വലിച്ചിട്ടുണ്ട്.

നേരത്തെ ജെഡിഎസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ നേതാക്കള്‍ക്കെതിരെയുള്ള കേസ് നിയമപോദേശം മറികടന്നും പിന്‍വലിച്ചിരുന്നെന്ന് നിയമ മന്ത്രി ജെസി മധുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നതോടെ കോടതികളുടെ ജോലി ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കലാപക്കേസുകളില്‍ ഉള്‍പ്പെട്ടവരുടേതക്കമുള്ള കേസുകളാണ് പിന്‍വലിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഒളിയജണ്ടകളാണ് പുറത്തു വരുന്നതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it