Sub Lead

14 കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊന്നു; കൈകാലുകള്‍ വെട്ടിമാറ്റി, മൃതദേഹം വനത്തില്‍ തള്ളി

14 കാരനെ സുഹൃത്തുക്കള്‍ കഴുത്തറുത്ത് കൊന്നു; കൈകാലുകള്‍ വെട്ടിമാറ്റി, മൃതദേഹം വനത്തില്‍ തള്ളി
X

റാഞ്ചി: 14 വയസ്സുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. കൈകാലുകള്‍ വെട്ടിമാറ്റിയശേഷം ചാക്കില്‍കെട്ടി മൃതദേഹം വനത്തിനുള്ളില്‍ തള്ളി. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് കാണിച്ച് 14കാരന്റെ കുടുംബം ബുധനാഴ്ച നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തറിയുന്നത്. കുട്ടിയുടെ സുഹൃത്ത് കൂടിയായ 14 വയസ്സുകാരനെ പോലിസ് കസ്റ്റഡിയിലെടുത്തത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ പവന്‍കുമാര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 8.30 ഓടെ ജാസിദിഹ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ രോഹിണി ഗ്രാമത്തിലുള്ള തന്റെ വീടിന് പുറത്ത് കൊല്ലപ്പെട്ട സുഹൃത്തിനെ കണ്ടു. തുടര്‍ന്ന് കുമ്രാബാദ് സ്‌റ്റേഷന്‍ റോഡിലേക്ക് പോയപ്പോള്‍ മറ്റൊരു സുഹൃത്ത് അവിനാഷും (19) തങ്ങളോടൊപ്പം കൂടിയെന്നും 14കാരന്‍ പോലിസിനോട് പറഞ്ഞു. മൂവരും പഴങ്ങാ പഹാഡ് കാട്ടിലേക്ക് പോവുന്നതിനിടെ അവിനാഷും കൊല്ലപ്പെട്ട സുഹൃത്തുമായി തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടന്‍തന്നെ അവിനാഷ് കത്തിയെടുത്ത് സുഹൃത്തിനെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം അവിനാഷ് കൈകളും കാലുകളും വെട്ടിമാറ്റിയ ശേഷം ശരീരഭാഗങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി കാട്ടില്‍ തള്ളുകയായിരുന്നുവെന്ന് സുഹൃത്ത് പോലിസിനോട് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത പോലിസ് അവിനാഷിനെ അറസ്റ്റ് ചെയ്തു. അവിനാഷ് പോലിസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. രക്തം പുരണ്ട കത്തിയും ഇരയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it