Sub Lead

ഗ്രാമത്തലവന്റെ കൊല: യുപിയില്‍ പ്രതിഷേധം അക്രമാസക്തമായി; വാഹനങ്ങള്‍ക്കും പോലിസ് ഔട്ട് പോസ്റ്റിനും തീയിട്ടു, സംഘര്‍ഷത്തില്‍ ഒരു കുട്ടി മരിച്ചു

ഗ്രാമത്തലവന്റെ കൊല: യുപിയില്‍ പ്രതിഷേധം അക്രമാസക്തമായി; വാഹനങ്ങള്‍ക്കും പോലിസ് ഔട്ട് പോസ്റ്റിനും തീയിട്ടു, സംഘര്‍ഷത്തില്‍ ഒരു കുട്ടി മരിച്ചു
X


അഅ്‌സംഗഢ്: ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢ് ജില്ലയിലെ ബസ്ഗാവനില്‍ ഗ്രാമത്തലവന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങളും പോലിസ് ഓട്ട് പോസ്റ്റും കത്തിച്ചു. സംഘര്‍ഷത്തില്‍ എട്ടു വയസ്സുകാരന്‍ സൂരജ് മരണപ്പെട്ടു. പട്ടികജാതി വിഭാഗക്കാരനായ ഗ്രാമത്തലവന്‍ സത്യമേവ് ജയതേ എന്ന പപ്പു റാമാണ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചത്. ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. നിരവധി വാഹനങ്ങളും പോലിസ് പോസ്റ്റും തീവച്ച് നശിപ്പിച്ചു. പ്രതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോഴാണ് കുട്ടി മരണപ്പെട്ടതെന്നാണ് പോലിസ് നിഗമനം. സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പോലിസുകാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.അക്രമസംഭവങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥലത്ത് കനത്ത പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

പ്രതികള്‍ക്കെതിരേ ദേശസുരക്ഷാ നിയമം(എന്‍എസ്എ), ഗുണ്ടാ ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ഗ്രാമത്തലവന്റെ കുടുംബത്തിനും പ്രതിഷേധത്തിനിടെ മരണപ്പെട്ട കുട്ടിക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

പോലിസ് ഇന്‍സ്‌പെക്ടര്‍ തര്‍വ മഞ്ജയ്കുമാര്‍, ഔട്ട് പോസ്റ്റിന്റെ ചുമതലയുള്ള ശിവഭാജന്‍ എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. അതേ ഗ്രാമത്തിലെ ചിലരാണ് സത്യമേവ് ജയതെയെ കൊലപ്പെടുത്തിയതെന്ന് അഅസംഗഡ് ഡിഐജി സുഭാഷ് ചന്ദ്ര ദുബേ പറഞ്ഞു. അദ്ദേഹത്തെ അറിയുന്ന ആളുകളാണ് ജയതെയെ കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ സംസാരിച്ചുകൊണ്ടിരിക്കെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഗോലു സിങ്, പ്രിയന്‍ഷു എന്നിവരെ കൂടാതെ രണ്ടു പ്രതികള്‍ കൂടിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചതായും 12 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ഡിഐജി സുഭാഷ് ചന്ദ്ര ദുബേ പറഞ്ഞു. പ്രതിഷേധക്കാര്‍ പ്രതിയുടെ വീട് വളഞ്ഞു. അതിനുശേഷം പോലിസ് ഔട്ട്പോസ്റ്റിലേക്ക് കൂട്ടത്തോടെ പോവുന്നതിനിടെ ചവിട്ടേറ്റാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് നിഗമനമെന്നും

കുട്ടിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. 100 മുതല്‍ 150ഓളം പേരാണ് പ്രതിഷേധിച്ചത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഈയിടെ കൊലപാതകങ്ങളും ആക്രമണങ്ങളും വര്‍ധിച്ചുവരികയാണെന്നും സംസ്ഥാനത്ത് ഗുണ്ടാരാജാണ് നിലവിലുള്ളതെന്നും നിരവധി പേര്‍ ആരോപിച്ചിരുന്നു.


Azamgarh: Village head shot, child dies in stampede during ensuing protest





Next Story

RELATED STORIES

Share it