Sub Lead

ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട് കോച്ചിനെതിരേ ആരോപണവുമായി ഏഴ് വനിതാ അത്‌ലറ്റുകള്‍ കൂടി

ഫിസിയോതെറാപ്പി ചികില്‍സ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള മാര്‍ഗമായാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത അത്‌ലറ്റുകള്‍ക്ക് തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് വ്യക്തമായിരുന്നില്ല.

ലൈംഗികമായി പീഡിപ്പിച്ചു; തമിഴ്‌നാട് കോച്ചിനെതിരേ ആരോപണവുമായി ഏഴ് വനിതാ അത്‌ലറ്റുകള്‍ കൂടി
X

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് തമിഴ്‌നാട് കോച്ചിനെതിരേ ആരോപണവുമായി ഏഴ് വനിതാ അത്‌ലറ്റുകള്‍ കൂടി രംഗത്ത്. തമിഴ്‌നാട് സ്‌പോര്‍ട്‌സ് കോച്ച് പി നാഗരാജനെതിരേ ഒരു വനിതാ അത്‌ലറ്റ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെയാണ് കൂടുതല്‍ പേര്‍ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വനിതാ അത്‌ലറ്റ് നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 'ഫിസിയോതെറാപ്പി ചികില്‍സ' നല്‍കി 'ആരോഗ്യമുള്ളവരാക്കുക' എന്നതിന്റെ മറവില്‍ ഇയാള്‍ വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍നിന്ന് വ്യക്തമായതായി പോലിസ് അറിയിച്ചു.

നാഗരാജനെതിരേ പുതിയ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ തന്റെ വരുതിയിലേയ്ക്ക് കൊണ്ടുവരുന്നതിനായി കോച്ച് മൈന്‍ഡ് ഗെയിമുകള്‍ കളിച്ചു. കൂടാതെ അത്‌ലറ്റുകളോട് അവരുടെ ഭാവിയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും അദ്ദേഹത്തിന് കീഴില്‍ 'നന്നായി പരിശീലനം' നേടിയാല്‍ മാത്രം വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂവെന്ന് ധരിപ്പിച്ചു. ഇയാള്‍ക്കെതിരേ പരാതിയുമായോ നടപടിയുമായോ ആരും മുന്നോട്ടുവരാത്തതിനാല്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാമെന്നായിരുന്നു കോച്ചിന്റെ ആത്മവിശ്വാസം.

നാഗരാജന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഏഴ് പരാതികള്‍കൂടി ലഭിച്ചിട്ടുണ്ട്. ഈ പരാതിക്കാര്‍ കേസില്‍ ഞങ്ങളുടെ സാക്ഷികളാവും- മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഫിസിയോതെറാപ്പി ചികില്‍സ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിക്കാനുള്ള മാര്‍ഗമായാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത അത്‌ലറ്റുകള്‍ക്ക് തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് വ്യക്തമായിരുന്നില്ല.

അവരുടെ ഭാവിയെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിക്കുകകൂടി ചെയ്തതോടെ അത്‌ലറ്റുകള്‍ക്കാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. താന്‍ മറ്റുള്ളവര്‍ക്ക് നല്ലതാണ് ചെയ്യുന്നതെന്നും കുട്ടികള്‍ അത് മറ്റുള്ളവരോട് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം കരുതിയെന്നും പോലിസ് പറയുന്നു. സ്‌പോര്‍ട്‌സ് അക്കാദമിയുടെ തലവന്‍ 59 കാരനായ കോച്ചിനെ മെയ് 30നാണ് അറസ്റ്റുചെയ്തത്. 19 കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Next Story

RELATED STORIES

Share it