പാക് സൈനിക വിമര്‍ശക കരീമ ബലൂചിനെ ടൊറോന്റോയില്‍ മരിച്ച നിലയില്‍
കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി തിരഞ്ഞെടുത്തിരുന്നു.
ടൊറന്റോ: പാക് സൈന്യത്തിനും ബലൂചിസ്ഥാനിലെ സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ ആക്റ്റിവിസ്റ്റ് കരീമ ബലൂചിനെ കനേഡിയന്‍ നഗരമായ ടൊറോന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂചിസ്ഥാന്‍ പോസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി തിരഞ്ഞെടുത്തിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്.ടൊറന്റോ പോലിസ് അവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീമയുടെ മൃതദേഹം കണ്ടെത്തിയതായി അവരുടെ കുടുംബം സ്ഥിരീകരിച്ചതായി ബലൂചിസ്ഥാന്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്താനിലെ പ്രമുഖ വ്യക്തിത്വമായ കരീമ ബലൂച് മേഖലയിലെ വനിതാ ആക്ടിവിസത്തിന്റെ തുടക്കക്കാരിയാണെന്നാണ് കരുതുന്നത്.സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന യുഎന്‍ സെഷനുകളില്‍ ബലൂചിസ്താന്‍ വിഷം അവര്‍ ഉന്നയിച്ചിരുന്നു.
പാക് ഭരണകൂടം ബലൂചിസ്താനിലെ വിഭവങ്ങള്‍ അപഹരിക്കുകയാണെന്നും ബലൂചിസ്താനിലെ ജനങ്ങളെ പുറംതള്ളി വിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. കരീമയുടെ പെട്ടെന്നുള്ള മരണം ഗുരുതര ആശങ്ക ഉയര്‍ത്തുന്നതാണെന്നും ബലൂചിസ്താന്‍ പോസ്റ്റ് പറഞ്ഞു. കഴിഞ്ഞ മെയില്‍ ബലൂച് മാധ്യമപ്രവര്ത്തകന് സാജിദ് ഹുസൈനെ സ്വീഡനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ച് 2മുതല്‍ ഉപ്സാല നഗരത്തില്‍ നിന്ന് ഇയാളെ കാണാതാവുകയായിരുന്നു.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT