Football

മാനഭംഗ കേസ്; റൊബീഞ്ഞോയുടെ അപ്പീല്‍ തള്ളി

എന്നാല്‍ മാനഭംഗകേസിനെ തുടര്‍ന്ന് സാന്റോസ് താരത്തെ പുറത്താക്കുകയായിരുന്നു.

മാനഭംഗ കേസ്; റൊബീഞ്ഞോയുടെ അപ്പീല്‍ തള്ളി
X


സാവോപോളോ: മാനഭംഗക്കേസില്‍ മുന്‍ ബ്രസീല്‍ താരം റൊബീഞ്ഞോ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ കോടതി തള്ളി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസിലെ വിധിക്കെതിരേയാണ് താരം അപ്പീല്‍ നല്‍കിയത്. റൊബീഞ്ഞോ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 2017ല്‍ താരത്തെ ഒമ്പത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. 2013ല്‍ താരം എസി മിലാനായി കളിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. റൊബീഞ്ഞോയും കൂട്ടുകാരും അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.




ബ്രസീലിനായി 100 മല്‍സരങ്ങള്‍ കളിച്ച റൊബീഞ്ഞോ സാന്റോസ്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചൈനീസ് ക്ലബ്ബ്, തുര്‍ക്കിഷ് ക്ലബ്ബ് എന്നിവയ്ക്കും കളിച്ചിരുന്നു. 2020ല്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മാനഭംഗകേസിനെ തുടര്‍ന്ന് സാന്റോസ് താരത്തെ പുറത്താക്കുകയായിരുന്നു.




Next Story

RELATED STORIES

Share it