Football

മെസിയും സച്ചിനും ഛേത്രയും; ഇതിഹാസങ്ങള്‍ വാംങ്കഡെയില്‍ ഒരുമിച്ചു

മെസിയും സച്ചിനും ഛേത്രയും; ഇതിഹാസങ്ങള്‍  വാംങ്കഡെയില്‍ ഒരുമിച്ചു
X

മുംബൈ: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി മുംബൈയിലെത്തി. വാംങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ പങ്കെടുത്തു. ഗോട്ട് ടൂറിന്റെ രണ്ടാം ദിനമാണ് ഞായറാഴ്ച. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദര്‍ശനമുണ്ടായിരുന്നത്.

തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന് നടുവിലായിരുന്നു ഞായറാഴ്ച വൈകുന്നേരം മെസ്സി വന്നിറങ്ങിയത്. ആരാധകര്‍ ആര്‍പ്പുവിളികളോടെ മെസ്സിയെ വരവേറ്റു. സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജേഴ്സി മെസ്സിക്ക് സമ്മാനിച്ചു. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും സമ്മാനിച്ചു. സുനില്‍ ഛേത്രിക്കും ഫഡ്നാവിസിനും മെസ്സി ലോകകപ്പ് ജേഴ്സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.


വാങ്കഡെയില്‍ വച്ച് മെസ്സിയെക്കുറിച്ച് സച്ചിന്‍ സംസാരിച്ചു. ഞാന്‍ ഇവിടെ അവിസ്മരണീയമായ ചില നിമിഷങ്ങള്‍ ചെലവഴിച്ചു. നമ്മള്‍ വിളിക്കുന്നതുപോലെ, മുംബൈ സ്വപ്നങ്ങളുടെ നഗരമാണ്. ഈ വേദിയില്‍ വെച്ച് നിരവധി സ്വപ്നങ്ങള്‍ ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ന്, ഈ മൂന്നുപേരെയും ഇവിടെ കാണുന്നത് മുംബൈക്കാര്‍ക്കും, ഇന്ത്യയ്ക്കും ഒരു സുവര്‍ണ നിമിഷമാണ്. - സച്ചിന്‍ പറഞ്ഞു.

മെസ്സിയുടെ കളിയെക്കുറിച്ച് സംസാരിക്കാന്‍ ഇത് ശരിയായ വേദിയല്ല. അദ്ദേഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും, നിശ്ചയദാര്‍ഢ്യത്തെയും, പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു. മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി പറഞ്ഞാണ് സച്ചിന്‍ പ്രസംഗം അവസാനിപ്പിച്ചത്.





Next Story

RELATED STORIES

Share it